ലോക കേരള സഭയുടെ നാലാം സമ്മേളനത്തിന് നാളെ തുടക്കമാകും. നാളെ ആരംഭിക്കുന്ന സഭ ശനിയാഴ്ചയാണ് അവസാനിക്കുന്നത്. 100 രാജ്യത്തു നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ 351 അംഗങ്ങൾ പങ്കാളികളാകുന്ന സഭ നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിലാണ് നടക്കുക.
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 10.30 ന് ലോകകേരളം ഓൺലൈൻ ഉദ്ഘാടനവും കേരള കുടിയേറ്റ സർവ്വേയുടെ പ്രകാശനവും നിർവഹിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചു മണിക്കാണ് പൊതു സമ്മേളനം നടക്കുക. ലോക കേരള സഭയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംസാരിക്കുകയും 8 വിഷയാധിഷ്ഠിത ചർച്ച പകൽ രണ്ടു മണി മുതൽ മൂന്നര വരെ നടക്കുകയും ചെയ്യും. വിഷയാധിഷ്ഠിത ചർച്ച പൂർത്തിയായ ശേഷം മേഖലാ സമ്മേളനം ചേരുകയും ശനിയാഴ്ച രാവിലെ 9.30 മുതൽ 10.15 വരെ മേഖലാ യോഗവും റിപ്പോർട്ടിങ്ങും നടക്കുകയും ചെയ്യും.
ഇതിന്റെ അടിസ്ഥാനത്തിൽ 8 വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോർട്ടിങ് നടക്കുകയും വൈകിട്ട് 3.30 ന് മുഖ്യമന്ത്രി ഇതിന് മറുപടി പറയുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക