ഹയർ സെക്കൻഡറി അധ്യാപകർക്ക് ആശ്വാസവുമായി ഹൈക്കോടതി. ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വത്തിനാണ് അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിക്കൊണ്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
ജൂൺ മൂന്നിന് സ്കൂളുകൾ തുറന്ന് പ്ലസ് വൺ പ്രവേശനവും അധ്യാപക പരിശീലനവും ആരംഭിച്ചിട്ടും അധ്യാപകരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് തുടർന്ന് വന്നിരുന്ന അനിശ്ചിതത്വം 8000 ത്തോളം അധ്യാപകരെയാണ് ബാധിച്ചിരുന്നത്. പല അധ്യാപകർക്കും സ്ഥലംമാറ്റ ഉത്തരവ് കൈപ്പറ്റി പുതിയ സ്കൂളിലെത്തിയെങ്കിലും ജോലിയിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല.
അധ്യാപക സംഘടനകളും സ്ഥലംമാറ്റം സംബന്ധിച്ച തർക്കം അനന്തമായി നീളുന്നത് പ്ലസ് വൺ പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങളെ പ്രതികൂലമായി ബാധിക്കും എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ശമ്പളം ലഭിക്കാത്ത സാഹചര്യം നിലനിന്നിരുന്നതിനാൽ പുതിയ സ്കൂളിൽ കേസ് മൂലം പ്രവേശിക്കാൻ സാധിക്കാത്തവർക്ക് പഴയ സ്കൂളുകളിൽ നിന്ന് മാസത്തെ ശമ്പളം മാറിനിൽക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 21ന് 2024 ഫെബ്രുവരി 16ന് ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവ് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്യുകയായിരുന്നു. അധ്യാപകർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിക്കെതിരെ ഹർജി സമർപ്പിക്കുകയും ഹൈക്കോടതി കേസിൽ അന്തിമ വിധി പറയാൻ ജൂൺ മൂന്നിലേക്ക് നീട്ടുകയും ചെയ്തു.
കേസ് നീണ്ടു പോയതോടെ ശമ്പള വിതരണം അടക്കമുള്ള കാര്യങ്ങളും പ്രതിസന്ധിയിലായി. ജൂൺ നാലിന് പഴയ സ്കൂളുകളിൽ നിന്നും വിടുതൽ വാങ്ങിയവർ പുതിയ സ്കൂളിൽ ജോലിയിൽ പ്രവേശിക്കണമെന്ന് ഡിജി ഇ സർക്കുലർ ഇറക്കിയത് കോടതിയലക്ഷ്യത്തിന് കാരണമാവുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക