ബോളിവുഡ് നടിയായ കങ്കണ റണാവത്ത് 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മാണ്ഡി മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു. ഹിമാചലി പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ രാഷ്ട്രീയ പ്രവർത്തനത്തെക്കാൾ സിനിമയിൽ അഭിനയിക്കുന്നതാണ് എളുപ്പമെന്ന് കങ്കണ മനസുതുറന്നു. തനിക് നേരത്തെയും രാഷ്ട്രീയത്തിൽ ചേരാൻ വാഗ്ദാനങ്ങൾ ഉണ്ടായിരുന്നതായും കങ്കണ പറഞ്ഞു.
ഞാൻ അഭിനിവേശത്തോടെ പോകുന്ന വ്യക്തിയാണ്, സിനിമാ മേഖലയിൽ നടിയായും എഴുത്തുകാരിയായും സംവിധായകയായുമെല്ലാം പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിലും എളുപ്പം സിനിമയിൽ അഭിനയിക്കുന്നതാണ്.
ഒരു സിനിമ കാണാൻ പോകുമ്പോൾ, നിങ്ങളുടെ മനസ് വളരെ ശാന്തമാണ്, പക്ഷേ രാഷ്ട്രീയം അങ്ങനെയല്ല എന്നാണ് കങ്കണ പറയുന്നത്. നേരത്തെയും രാഷ്ട്രീയരംഗത്ത് നിന്ന് കുടുംബത്തിലെ മറ്റംഗങ്ങൾക്കും തനിക്കും അനേകം അവസരങ്ങൾ ലഭിച്ചിരുന്നു എന്നും കങ്കണ കൂട്ടിച്ചേർത്തു.
മാണ്ഡി ലോക്സഭാ മണ്ഡലത്തിൽ 74,755 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് കങ്കണ വിജയിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം മായും മുന്നേ ചണ്ഡീഗഡ് വിമാനത്താവളത്തിൽ വെച്ച് ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥ കങ്കണയെ തല്ലിയത് വലിയ വാർത്തയായിരുന്നു. സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളായ കുൽവീന്ദര്‍ കൗര്‍ ആണ് ചണ്ഡിഗഡ് വിമാനത്താവളത്തില്‍ വച്ച് കങ്കണയെ ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക