തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന്റെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്. ബാർകോഴ ആരോപണവുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അർജുൻ രാധാകൃഷ്ണന്റെ മൊഴിയെടുത്തത്. ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടിരുന്ന അർജുൻ രാധാകൃഷ്ണന്റെ മൊഴി വെള്ളയമ്പലത്തെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്.
അന്വേഷണസംഘം പറയുന്നത് അനുസരിച്ച് ബാർകോഴ ആരോപണങ്ങൾക്ക് ഇടയാക്കിയ വിവാദ ശബ്ദരേഖ പ്രത്യക്ഷപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ആയിരുന്നു അർജുൻ രാധാകൃഷ്ണൻ എന്നാണ് പറയുന്നത്. ഈ ഗ്രൂപ്പിന്റെ അഡ്മിൻ സ്ഥാനത്തുനിന്നും അർജുൻ പിന്നീട് മാറിയെങ്കിലും ഇപ്പോഴും ഗ്രൂപ്പ് അംഗമായി തുടരുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ കാര്യങ്ങൾ ചോദിച്ചറിയാനാണ് അർജുന്റെ മൊഴിയെടുത്തത് എന്നുമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞത്.
വാട്സ്ആപ്പ് ഗ്രൂപ്പിൽ താൻ ഇല്ലെന്നും ഭാര്യാപിതാവിന് ബാർ ഉണ്ടായിരുന്നുവെന്നും പറഞ്ഞ് അന്വേഷണസംഘത്തിന്റെ ആരോപണം അർജുൻ നിഷേധിക്കുകയും ചെയ്തു. വിവാദത്തിൽ നിന്നും തലയൂരാനാണ് തനിക്കെതിരെയുള്ള ആരോപണം എന്ന് പറഞ്ഞ അർജുൻ രാധാകൃഷ്ണൻ താൻ ബാർ ഉടമകളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇല്ലെന്നും ആവർത്തിച്ചു.
ഒന്നാം തീയതികളിൽ ഏർപ്പെടുത്തി വരുന്ന ഡ്രൈ ഡേ ഒഴിവാക്കാനും പ്രവർത്തന സമയം കൂട്ടുന്നതിനും വേണ്ടി ബാറുടമകളിൽ നിന്ന് പണപ്പിരിവ് നടത്താൻ നിർദ്ദേശിച്ച് ബാറുടമകളുടെ സംഘടന ഇടുക്കി ജില്ലാ മുൻ പ്രസിഡന്റ് അനിമോൻ പങ്കുവെച്ച ഓഡിയോ സന്ദേശമാണ് പുറത്തു വരികയും വിവാദങ്ങൾക്ക് കാരണമാകുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക