രാജ്ഭവനിൽ നിന്ന് കൊൽക്കത്ത പോലീസിനോട് പുറത്തു പോകണമെന്ന ഉത്തരവുമായി ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. രാജ്ഭവനിൽ പ്രവേശിക്കുന്നതിൽ നിന്ന് ബി ജെ പി നേതാവ് സുവേന്ദു അധികാരിയെയും തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ അക്രമങ്ങളിൽ പരിക്കേറ്റവരെയും പോലീസ് തടഞ്ഞതിനു പിന്നാലെയാണ് ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
രേഖാമൂലം ഇവർക്ക് ഗവർണർ രാജ്ഭവനിൽ എത്തി കാണുന്നതിന് അനുമതി നൽകിയിരുന്നു എങ്കിലും കൊൽക്കത്ത പോലീസ് ഇവരെ തടയുകയായിരുന്നു. സംഭവത്തെ തുടർന്ന് കൊൽക്കത്ത ഹൈക്കോടതി ഗവർണർക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും ഗവർണർ വീട്ടു തടങ്കലിൽ ആണോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.
പൊതു ജനങ്ങൾക്കായുള്ള വേദി രാജ്ഭവന്റെ നോർത്ത് ഗേറ്റിലെ പോലീസ് ഔട്ട് പോസ്റ്റിന്റെ സ്ഥാനത്ത് സ്ഥാപിക്കാൻ ഗവർണർക്ക് പദ്ധതിയുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. ആക്രമണത്തിന് ഇരയായവർക്കൊപ്പം സുവേന്ദു അധികാരിക്ക് ഗവർണർ അനുമതി നൽകിയാൽ രാജ്ഭവൻ സന്ദർശിക്കാം എന്നായിരുന്നു കൊൽക്കത്ത ഹൈക്കോടതി വിധിച്ചത്. ഇതിനു പിന്നാലെയാണ് ബംഗാൾ രാജ്ഭവനിൽ നിന്ന് കൊൽക്കത്ത പോലീസ് പുറത്തു പോകണമെന്ന് ഗവർണർ സി വി ആനന്ദ ബോസ് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക