കോയമ്പത്തൂർ: തമിഴ്നാട്ടിൽ ലോകസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിൽ ആദരസൂചകമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന് വെള്ളികൊണ്ടുള്ള ചെങ്കോൽ സമ്മാനം. ഇതോടെ ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുമുള്ള മറുപടികൂടിയാണ് ഈ ചെങ്കോൽ സമ്മാനം എന്ന രീതിയിലുള്ള വ്യാഖ്യാനവും ഉയര്‍ന്നു കഴിഞ്ഞു.
പുതിയ പാർലമെന്റ് മന്ദിരത്തിൽ കുംഭകോണത്തിനടുത്ത് തിരുവാവാട്തുറൈ അഥീനംമഠം നൽകിയ സ്വർണം കൊണ്ട് പൂശിയ ചെങ്കോലാണ് സ്ഥാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിലും ദക്ഷിണേന്ത്യയിലും സാന്നിധ്യം ശക്തമാക്കാൻ വേണ്ടിയുള്ള രാഷ്ട്രീയപ്രചാരണമായി ബിജെപി ചെങ്കോലിനെ ഉപയോഗിക്കുകയും ഉണ്ടായി.
ചെങ്കോൽ സ്ഥാപിക്കുന്നതിനെതിരേ പ്രതിപക്ഷ കക്ഷികളിൽ നിന്നും വലിയതോതിലുള്ള വിമർശനം വന്നെങ്കിലും നരേന്ദ്രമോദി അതൊന്നും വകവെച്ചിരുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പിൽ മുഴുവൻ അടവുകളും പയറ്റിയിട്ടും തമിഴ്നാട്ടിൽ ഒരു സീറ്റിൽപ്പോലും വിജയിക്കാൻ ബിജെപിയ്ക്ക് സാധിച്ചില്ല. എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ 40 സീറ്റിലും ഡിഎംകെ മുന്നണി വൻ വിജയം സ്വതമാക്കുകയും ചെയ്തു.
കോയമ്പത്തൂരിൽ ശനിയാഴ്ച നടന്ന ആഘോഷത്തിൽ മന്ത്രിമാരായ എസ് മുത്തുസ്വാമിയും ടി ആർ ബി രാജയും ജില്ലയിലെ ഡി എം കെ നേതാക്കളും ചേർന്നാണ് വെള്ളികൊണ്ടുള്ള ചെങ്കോൽ മുഖ്യമന്ത്രിക്ക് നൽകിയത്. മുന്നണിയിലെ ഘടകകക്ഷിനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചെങ്കോൽ സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക