കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സി പി ഐ എം നേതാവ് പി ആർ അരവിന്ദാക്ഷന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 23 ആം തീയതി നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ആയാണ് പി ആർ അരവിന്ദാക്ഷന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് അരവിന്ദാക്ഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അരവിന്ദാക്ഷന് ജാമ്യം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതിനെ തുടർന്നാണ് കോടതി അരവിന്ദാക്ഷന് ജാമ്യം അനുവദിച്ചത്. 20 ദിവസത്തെ ജാമ്യം വേണമെന്നാണ് അരവിന്ദാക്ഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത് എങ്കിലും 10 ദിവസത്തെ ജാമ്യം മാത്രമാണ് ഹൈക്കോടതി അനുവദിച്ചത്.
മകളുടെ വിവാഹത്തിനായി ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് അരവിന്ദാക്ഷന് ഇടക്കാല ജാമ്യം അനുവദിച്ചു കൊണ്ട് കോടതി ഉത്തരവിട്ടത്. ജൂൺ 23 നാണ് അരവിന്ദാക്ഷന്റെ മകളുടെ വിവാഹം നടക്കുക. മകളുടെ വിവാഹമാണെന്നും വിവാഹത്തിന് 20 ദിവസത്തെ ജാമ്യം അനുവദിക്കണമെന്നും കാണിച്ച് അരവിന്ദാക്ഷൻ സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി 10 ദിവസത്തെ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക