വേലന്താവളം: തമിഴ്നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതിനാൽ കേരളത്തിലേക്ക് എത്തിക്കുന്ന പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്നാട് അതിർത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി കൊണ്ടുവരുന്നത് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെ പച്ചക്കറി വില വീണ്ടും വർധിക്കാനാണ് സാധ്യത. നേരത്തെ ഒരു കിലോ പടവലം 15 രൂപയായിരുന്നു വില ഇപ്പോളത് 25 രൂപയായി ഉയർന്നു.
25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലായി. 40 രൂപ വിലയിൽ വിൽപ്പന നടത്തിയ കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വില വന്നിരുന്ന തക്കാളി ഇപ്പോൾ 60 രൂപയിലെത്തിയാണ് നിൽക്കുന്നത്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയായി. 30 രൂപ വില ഉണ്ടായിരുന്ന പയർ 80 രൂപ വരെയെത്തി.
സാധാരണ രാവിലെ വേലന്താവളം പച്ചക്കറി മാർക്കറ്റിൽ എത്തിയാൽ കാലുകുത്താൻ സ്ഥലം കിട്ടാറില്ല. പച്ചക്കറി ചാക്കുകൾ കുന്നു കൂടി കിടക്കും. എന്നാൽ ഇപ്പോൾ കാലിയാണ് ആ ചന്ത. തമിഴ്നാട്ടില്‍ നിന്നും വരുന്ന പച്ചക്കറി വരവ് പകുതിയിലേറെ കുറഞ്ഞിരിക്കുന്നു. മഴ കിട്ടാത്തതിനാൽ പച്ചക്കറി ഉല്‍പ്പാദനം കുറഞ്ഞതാണ് തിരിച്ചടി. ഇതോടെ തക്കാളി മുതലിക്കോട്ട് എല്ല പച്ചക്കറികൾക്കും കുത്തനെ വില ഉയര്‍ന്നിട്ടുണ്ട്. ഈ അവസ്ഥ തുടർന്നാൽ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക