തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനിയായ ഇൻസ്റ്റഗ്രാം ഇൻഫ്ളുൻസറുടെ ആത്മഹത്യയിൽ മുൻ ആൺസുഹൃത്തിനെ ചോദ്യം ചെയ്ത് പൂജപ്പുര പൊലീസ്. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തിൽ തനിക്ക് പങ്കില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. പെൺകുട്ടിയുമായുള്ള ബന്ധം നേരത്തെ തന്നെ അവസാനിപ്പിച്ചതെന്നും യുവാവ് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
ആത്മഹത്യക്ക് പിന്നിൽ സമൂഹമാധ്യമങ്ങളിൽ നേരിട്ട ആക്രമണം ആണെന്ന ആക്ഷേപം ശക്തമാണ്. ഇന്‍സ്റ്റഗ്രാം താരം തൃക്കണ്ണാപുരം സ്വദേശിനി ആദിത്യ(18)യാണ് ചികിത്സയിലിരിക്കേ മരിച്ചത്. കോട്ടണ്‍ഹില്‍ ഗേള്‍സ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതര നിലയിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരവെ തിങ്കളാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
നെടുമങ്ങാട് സ്വദേശിയയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുമായ യുവാവുമായി വിദ്യാർത്ഥിനി പ്രണയത്തിലായിരുന്നു. ഇരുവരും കുറച്ചുനാളുകള്‍ക്കുമുമ്പ് വേര്‍പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെ രണ്ടുപേരുടേയും പോസ്റ്റുകള്‍ക്ക് താഴെ ഫോളോവര്‍മാര്‍ ചേരിതിരിഞ്ഞ് ആക്രമിക്കുന്നത് പതിവായിരുന്നു. വ്യക്തിപരമായ അധിക്ഷേപം ഉള്‍പ്പെടെ കമന്റുകളില്‍ ഉണ്ടായിരുന്നു. ഇതില്‍ മനം നൊന്തായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യ.
പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോലീസ് ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്ലസ് ടു പരീക്ഷ തോറ്റതിൽ പെൺകുട്ടിക്ക് മനോവിഷമമുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഇക്കാര്യവും പൊലീസിന്റെ പരിശോധനയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക