കേരള പോലീസിൽ ക്രിമിനലുകളെ വെച്ചുപൊറുപ്പിക്കില്ല എന്നതാണ് സർക്കാറിന്റെ നയമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ കേരള പോലീസിന് മികച്ച ക്രമസമാധാന പാലന ശേഷി, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതുജന സേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വ്യാപനം തടയുന്നതിനുള്ള ആർജ്ജവം, കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിലും തടയുന്നതിലും ഉള്ള മികവ് എന്നിവയെല്ലാം എന്ന് പറഞ്ഞ മുഖ്യമന്ത്രി ഈ മാറ്റങ്ങളെല്ലാം കേരള പോലീസിൽ ദൃശ്യമാണ് എന്ന് പറഞ്ഞു.
ക്രിമിനൽ നിയമപ്രകാരമുള്ള നടപടികളും വകുപ്പുതല നടപടികളും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത സ്വീകരിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം ശിക്ഷാനടപടികളും കുറ്റകൃത്യങ്ങളുടെ ഗൗരവത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ചു വരുന്നുണ്ടെന്നു പറഞ്ഞു. കഴിഞ്ഞ 8 വർഷത്തിനുള്ളിൽ ഇത്തരത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി 108 ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും നീക്കം ചെയ്തതായും പിണറായി വിജയൻ അറിയിച്ചു.
കേരള പോലീസ് ജനസൗഹൃദ സേവനം ഉറപ്പാക്കി മുന്നേറുമ്പോഴും ഏതാനും ചില ഉദ്യോഗസ്ഥർ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ള അതിന്റെ അടിസ്ഥാനത്തിൽ ഇത്തരം ഉദ്യോഗസ്ഥരെ സേനയിൽ നിന്നും ഘട്ടം ഘട്ടമായി പുറത്താക്കുന്നതിന് ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. പോലീസ് സേനയുടെ വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ ഇപ്പോഴും തുടർന്നു വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക