പാലക്കാട് ഷാഫി പറമ്പിൽ ജയിച്ചത് മുസ്ലിം സഖാക്കളുടെ വോട്ടിലാണ് എന്നും ഇത്തവണയും ക്രോസ് വോട്ട് ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയിക്കുന്ന സ്ഥാനാർത്ഥി വരുമെന്ന് പറഞ്ഞ സുരേന്ദ്രൻ കൂടിയാലോചനകൾക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നും പറഞ്ഞു.
എസ്എൻഡിപി, ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് ലഭിച്ചെന്ന എംവി ഗോവിന്ദന്റെ പരാമർശം പ്രകോപനപരമാണെന്ന് പറഞ്ഞ സുരേന്ദ്രൻ ഇത് യാഥാർത്ഥ്യവുമായി ചേർന്നതല്ല എന്നും സിപിഐഎമ്മിന്റെ ഭീകര തോൽവിയെ ന്യായീകരിക്കാൻ ശ്രമിച്ചതാണ് എന്നും പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത് സംഘടനകളെ സംരക്ഷിക്കുമെന്ന് പറഞ്ഞ സുരേന്ദ്രൻ പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും എംവി ഗോവിന്ദൻ ഹിന്ദു, ക്രിസ്ത്യൻ സംഘടനകളെ ലക്ഷ്യം വയ്ക്കുകയാണ് എന്നും പറഞ്ഞു.
മുസ്ലീങ്ങൾ എങ്ങനെ വോട്ട് ചെയ്തെന്ന് എന്തുകൊണ്ടാണ് ഗോവിന്ദൻ വിലയിരുത്താത്തതെന്ന് ചോദിച്ച സുരേന്ദ്രൻ വെള്ളാപ്പള്ളിക്കെതിരെ എം വി ഗോവിന്ദൻ നടത്തിയത് പ്രകോപനപരമായ പരാമർശം ആണ് എന്നും പറഞ്ഞു. മുസ്ലിം പ്രീണനം നടത്തിയതാണ് മുസ്ലിം സഖാക്കളുടെ വോട്ട് ചോരാൻ കാരണം എന്നും മുസ്ലിം സംഘടനകൾ ചേർന്നാണ് മുസ്ലിം സഖാക്കളുടെ വോട്ട് സമാഹരിച്ചത് എന്നും മുസ്ലിം സഖാക്കൾ യുഡിഎഫിനെ പിന്തുണച്ചു എന്നും പറഞ്ഞ് അദ്ദേഹം എന്തുകൊണ്ട് എന്ന് പറയാതെ ഗോവിന്ദൻ മൗനം പാലിക്കുകയാണ് എന്ന് പറഞ്ഞു.
സിപിഐഎമ്മിന്റെ തമ്പ്രാൻ നയത്തിന്റെ ഇരയാണ് ഒ ആർ കേളു എന്ന് പറഞ്ഞ അദ്ദേഹം കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളും കേളുവിന് നൽകണമെന്ന് വ്യക്തമാക്കുകയും മന്ത്രിയാക്കിയെങ്കിലും പ്രധാന വകുപ്പുകൾ ഒഴിവാക്കി എന്നും പട്ടികവർഗ്ഗക്കാരോടുള്ള നീതി നിഷേധമാണിത് എന്നും പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് തങ്ങൾക്ക് ഊർജ്ജം കിട്ടിയിട്ടുണ്ട് എന്നും മെല്ലെ മെല്ലെ മാത്രമേ ചവിട്ടിക്കയറു എന്നും പറഞ്ഞ അദ്ദേഹം അതിനുള്ള ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക