പീഡനക്കേസിൽ അറസ്റ്റിലായ ജനതാദൾ എസ് മുൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണയും പീഡനക്കേസിനെ തുടർന്ന് അറസ്റ്റിലായി. ജോലി വാഗ്ദാനം ചെയ്ത സൂരജ് പീഡിപ്പിച്ചതായാണ് ജനതാദൾ പാർട്ടി പ്രവർത്തകൻ പരാതി നൽകിയിരിക്കുന്നത്. അതേസമയം പണം തട്ടിയെടുക്കുന്നതിനായി ഇയാളും കുടുംബവും ചേർന്ന് തന്നെ ഭീഷണിപ്പെടുത്തുന്നതായി സൂരജ് രേവണ്ണയും പരാതിപ്പെട്ടിരുന്നു.
സൂരജ് രേവണ്ണക്കുവേണ്ടി സന്തതസഹചാരിയായ ശിവകുമാർ പോലീസിനു നൽകിയ പരാതിയിൽ സൂരജ് രേവണ്ണയുടെ ജോലിക്കാരനാണ് പരാതിക്കാരനെന്നും കുറച്ച് ദിവസങ്ങൾക്കു മുൻപ് സൂരജിനോട് ഇയാൾ പണം ആവശ്യപ്പെട്ടിരുന്നു എന്നും അത് നൽകാൻ തയ്യാറാകാതിരുന്നതു കൊണ്ട് സൂരജ് ഇയാളെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പോലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും അഞ്ചുകോടി രൂപ ആവശ്യപ്പെടുകയും ചെയ്തു എന്നും പിന്നീട് അത് രണ്ടുകോടി രൂപയാക്കി മാറ്റിയെന്നും ആണ് പറയുന്നത്. ശിവകുമാറിന്റെ പരാതിയിൽ ഭീഷണി, അപായപ്പെടുത്തൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ജോലി വാഗ്ദാനം ചെയ്ത വിളിച്ചു വരുത്തി ജൂൺ 16ന് ഹാസൻ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാം ഹൗസിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതിക്കാരൻ പറയുന്നത്. രവണയുടെ ആളുകൾ സംഭവം പുറത്തറിയാതിരിക്കുന്നതിനായി തനിക്ക് പണവും ജോലിയും വാഗ്ദാനം ചെയ്തതായും പരാതിക്കാരൻ ആരോപിക്കുന്നുണ്ട്. ഈ കേസിലാണ് ഇപ്പോൾ സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക