മലപ്പുറം: മലബാറിൽ 83,133 വിദ്യാർഹികൾക്ക് ഇതുവരെ പ്ലസ് വൺ പ്രവേശനം ലഭിച്ചില്ലെന്ന ഹയർ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റ കണക്കുകള്‍ പുറത്ത്. മലപ്പുറത്ത് മാത്രം 31,482 കുട്ടികൾക്ക് പ്രവേശനം കിട്ടിയില്ല. പാലക്കാട് 17,399 ഉം കോഴിക്കോട് 16101 പേർക്കും അഡ്മിഷനായില്ല. വിദ്യാഭ്യാസ മന്ത്രിയുടെ കണക്കുകളെ തള്ളുന്നതാണ് ഹയർ സെക്കന്‍ഡറി ഡയറക്ടറേറ്റ് പുറത്തുവിട്ട പുതിയ കണക്കുകൾ.
മെറിറ്റ് സീറ്റ്, അൺ എയ്ഡഡ് സീറ്റുകൾ , മാനേജ്മെൻ്റ് ക്വാട്ട , കമ്മ്യൂണിറ്റി ക്വാട്ട , സ്പോട്സ് ക്വാട്ട , MRS ക്വാട്ട എന്നിവയിൽ പ്രവേശനം നേടിയവരുടെതുൾപ്പടെയുള്ള കണക്കാണ് പുറത്ത് വിട്ടത്. പുതിയ ലിസ്റ്റിൽ ഒരോ ഇനത്തിലും എത്ര ഒഴിവുണ്ടെന്ന് വ്യക്തുമാക്കിയിട്ടില്ല.
മലപ്പുറത്ത് 49,906 പ്ലസ് വൺ സീറ്റുകളിൽ ഇതിനകം പ്രവേശനം നേടിയിട്ടുള്ളതായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 10,897 വിദ്യാർത്ഥികൾ അലോട്ട്മെന്റ് ലഭിച്ചിട്ടുണ് പ്രവേശനം നേടിയിട്ടില്ല. എം.എസ്.എഫ് നടത്തുന്നത് പ്ലാൻ ചെയ്ത സമരമാണെന്നും വിഷയം മാധ്യമങ്ങൾ പർവതീകരിച്ച് കാണിക്കുന്നുവെന്നും 14,037 പേർ മാത്രമാണ് മലപ്പറുത്ത് ഇനി പ്ലസ്വണിന് അഡ്മിഷൻ കാത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രവേശന വിഷയത്തിൽ എല്ലാ ഭാഗത്ത് നിന്നും വലിയ വിമർശനമാണ്യ ഉർന്ന് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക