പാലക്കാട് ആർഎസ്എസ് നേതാവായ എ ശ്രീനിവാസൻ കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിലെ പ്രതികളായ 9 പേർ ഒഴികെയുള്ളവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. 40ലേറെ പ്രതികളുള്ള കേസിൽ എസ്ഡിപിഐ നേതാക്കളും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും ഉൾപ്പെടുന്നുണ്ട്.
കർശന ഉപാധികളോടെ ആണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. പ്രതികളായ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തെന്ന് പ്രഥമദൃഷ്ട്യാ തെളിവില്ലാത്തവർക്കാണ് കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേ സമയം എ കെ ജയശങ്കരൻ നമ്പ്യാർ, ശ്യാം കുമാർ വി എം എന്നിവരടങ്ങിയ ബെഞ്ച് കരമന അഷ്റഫ് മൗലവി, യഹിയ കോയ തങ്ങൾ, അബ്ദുൽ റൗഫ്, അബ്ദുൽ സത്താർ എന്നിവരാണ് ഒൻപതോളം പേർക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു.
ജാമ്യം അനുവദിക്കപ്പെട്ടവർക്കെതിരെ സാക്ഷി മൊഴികൾ മാത്രമാണ് ഉള്ളത്. ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താൻ തറ ആരപ്പത്ത് എ ശ്രീനിവാസൻ 2022 ഏപ്രിൽ 16 നാണ് കൊല്ലപ്പെടുന്നത്.
എലപ്പുള്ളി കുപ്പിയോട് എ സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് തൊട്ടടുത്ത ദിവസം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. പോപ്പുലർ ഫ്രണ്ടിനെ രാജ്യ വ്യാപകമായി നിരോധിക്കുന്നതിന് കാരണമായ കേസുകളിൽ ഒന്നു കൂടിയാണ് ഇത്. എൻ ഐഎ കേസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക