രാജ്യത്ത് മൊബൈൽ നിരക്ക് വർദ്ധനവിന് തുടക്കം കുറിച്ച് ജിയോ. ജൂലായ് 3 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. നിലവിൽ 12.5 ശതമാനം മുതൽ 25 ശതമാനം വരെ വർദ്ധനവാണ് വിവിധ പ്ലാനുകളിൽ ജിയോ വരുത്തിയിട്ടുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ മൊബൈൽ ഉപയോഗിക്കാറുള്ള കമ്പനിയാണ് ജിയോ.
ജിയോക്ക് പിന്നാലെ വോഡഫോൺ- ഐഡിയയും എയർടെല്ലും നിരക്ക് വർദ്ധനവ് ഉടൻ തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. 24 ജിബി ഡാറ്റ ലഭിക്കുന്ന റിലയൻസ് ജിയോയുടെ 1,559 രൂപയുടെ വാർഷിക പ്ലാൻ ഇനി മുതൽ ലഭ്യമാകുക 1,899 രൂപയ്ക്ക് ആയിരിക്കും. 340 രൂപയുടെ വർദ്ധനവാണ് ഈ പ്ലാനിൽ വരുത്തിയിരിക്കുന്നത്.
2.5 ജി ബി പ്രതിദിനം നൽകുന്ന ജിയോയുടെ 2,999 രൂപയുടെ പ്ലാൻ 600 രൂപ വർദ്ധിപ്പിച്ച് 3,599 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ഭാരത് /ജിയോ ഫോൺ ഉപയോക്താക്കൾക്ക് നിലവിലെ പ്ലാനുകൾ തുടരും. ദിവസേന 2 ജി ബി ക്ക് മുകളിൽ ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളിലെ 5 ജി ഡാറ്റ ഇനിമുതൽ അൺലിമിറ്റഡ് ആയിരിക്കും. നേരത്തെ തന്നെ ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം നിരക്ക് വർദ്ധനവ് ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക