2030 ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് നാസ. സ്പേയ്സ് എക്സിന്റെ പ്രത്യേക ബഹിരാകാശ വാഹനം ഉപയോഗിച്ച് 480 ടൺ വരുന്ന അന്തരീക്ഷ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ഭൗമാന്തരീക്ഷത്തിൽ എത്തിച്ച് പസഫിക് സമുദ്രത്തിൽ വീഴ്ത്തുന്ന പ്രക്രിയയാണ് ഇത്.
1998ൽ ആദ്യഘട്ടം വിക്ഷേപിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സ്പേയ്സ് എക്സ് എന്ന ഇലോൺ മസ്കിന്റെ കമ്പനിയുമായി നാസ കരാർ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പരീക്ഷണ നിരീക്ഷണങ്ങൾ നടക്കുന്ന നിലയത്തിൽ 2000 മുതൽ ബഹിരാകാശ സഞ്ചാരികളുടെ സ്ഥിര സാന്നിധ്യം ഉണ്ട്.
നിരവധി സാങ്കേതിക പ്രശ്നങ്ങളും കാലപ്പഴക്കവും എല്ലാം നിലയത്തിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. അടുത്തിടെയാണ് അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം നിലയത്തിൽ കണ്ടെത്തിയത്. നിലവിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഉള്ള സുനിത വില്യംസ് ബോയിങ് സ്റ്റാർ ലൈനർ എന്ന പേടകത്തിന് കേടു പറ്റിയതിനാൽ മടങ്ങിവരാൻ ആകാതെ യാത്ര അനിശ്ചിതത്വത്തിൽ തുടരുകയാണ്.
സുനിതാ വില്യംസ് ബഹിരാകാശത്തേക്ക് പോയ പേടകത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാൻ സാധിക്കാത്തതിനാൽ മറ്റൊരു പേടകം അയക്കുന്നതടക്കമുള്ള കാര്യങ്ങളും നാസ ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം സ്പെയ്സ് സ്യൂട്ടിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബഹിരാകാശത്ത് നടത്തേണ്ടിയിരുന്ന നടത്തം ഒഴിവാക്കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക