കലാമണ്ഡലം ചാൻസിലറായ മല്ലികാ സാരാഭായിക്ക് ശമ്പളം നൽകുന്നതിനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് കലാമണ്ഡലം മുൻ രജിസ്ട്രാർ എൻ ആർ ഗ്രാമപ്രകാശ് രംഗത്തുവന്നു. വളരെ മോശമായ കീഴ്വഴക്കമാണ് ഒരു പണിയും എടുക്കാത്ത ആൾക്ക് ശമ്പളം കൊടുക്കുന്നത് എന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചു.
കലാമണ്ഡലം ചാൻസലറായ മല്ലികാ സാരാഭായിക്ക് ശമ്പളം നൽകാനുള്ള സർക്കാർ തീരുമാനം തെറ്റാണെന്നും തീരുമാനം കലാമണ്ഡലത്തെ സാമ്പത്തികമായി തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഗവർണറെ മാറ്റി ചാൻസലറായി മല്ലിക സാരാഭായിയെ നിയമിക്കുമ്പോൾ ശമ്പളം നൽകേണ്ടതില്ലെന്നാണ് പറഞ്ഞിരുന്നത് എന്നും ഇപ്പോൾ രണ്ട് ലക്ഷം രൂപ ശമ്പളം നൽകുന്നതിനുള്ള സർക്കാർ തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കലാമണ്ഡലത്തിന് ജീവനക്കാർക്ക് പോലും ശമ്പളം നൽകുന്നതിനുള്ള ശേഷി ഇല്ലാത്ത സാഹചര്യത്തിൽ ഇത്രയും തുക മല്ലികയ്ക്ക് നൽകുന്നത് ശരിയല്ലെന്നും മല്ലികാ സാരാഭായിക്ക് ഭരതനാട്യ കലാകാരി എന്നതിനപ്പുറം ഒരു അധിക യോഗ്യതയും ഇല്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. മല്ലികയെക്കാൾ യോഗ്യതയുള്ളവരെ സർക്കാർ വൈസ് ചാൻസിലർ സ്ഥാനത്തേക്ക് പരിഗണിച്ചില്ലെന്നും കലാമണ്ഡലം ഗോപി ആശാനെ ചാൻസിലറായി നിയമിക്കണമെന്ന് ആയിരുന്നു എല്ലാവരുടെയും ആവശ്യം എന്നും അദ്ദേഹം പറഞ്ഞു.
വിഖ്യാത നർത്തകി മല്ലിക സാരാഭായിയെ 2022 ലാണ് കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ ചാൻസലറായി സർക്കാർ നിയമിക്കുന്നത്. ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ പുതിയ ചാൻസലർമാരുടെ നിയമനം സാമ്പത്തിക ബാധ്യത വരുത്തില്ല എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. കലാമണ്ഡലം ചാൻസലറായി നിയമിതയായ മല്ലിക സാരാഭായി മാസങ്ങൾക്കു മുൻപ് സർക്കാറിനോട് ശമ്പളം ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.
സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്ന് പറഞ്ഞ് ചാൻസിലറായി നിയമിതയായ മല്ലിക സാരാഭായ് കത്തിലൂടെ വൈസ് ചാൻസലറെക്കാൾ ഉയർന്ന ശമ്പളവും ആനുകൂല്യവും അന്ന് കത്തിലൂടെ ആവശ്യപ്പെട്ടു എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക