ഡൽഹി: ഡൽഹി നഗരത്തിൽ കനത്ത മഴയിൽ ജനജീവിതം സ്തംഭിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുൾ രൂപപ്പെട്ടു. കാറുകൾ മുങ്ങുകയും വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് ഉണ്ടാകുകയും ചെയ്തു. പല റോഡുകളിലും വാഹനങ്ങൾ പകുതിയോളം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. പുലർച്ചെയുള്ള യാത്രയും ഏറെ അപകരമായിരുന്നു.
ഈ ആഴ്ച അവസാനത്തോടെ ഡല്‍ഹിയില്‍ കാലവര്‍ഷം എത്തുമെന്ന് സ്വകാര്യ കാലാവസ്ഥ പ്രവചന ഏജൻസിയായ സ്കൈമെറ്റ് വെതർ സർവീസസ് അറിയിച്ചു. സാധാരണയായി ജൂണ്‍ 27നും 29നും ഇടയിലായാണ് ഡല്‍ഹിയില്‍ കാലവര്‍ഷം എത്തുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 26നാണ് എത്തിയത്. അതേസമയം 2022ല്‍ ജൂണ്‍ 30നാണ് മണ്‍സൂണ്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ വസന്ത് കുഞ്ച് പ്രദേശത്ത് മഴയെ തുടര്‍ന്ന് മതില് തകര്‍ന്നതായി ഡല്‍ഹി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതിനിടെ ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടമുണ്ടായി. അപകടത്തില്‍ നിരവധി കാറുകൾ തകർന്നു. നാല് പേർക്ക് പരിക്കേറ്റു. വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിലായിരുന്നു അപകടം നടന്നത്.
പുലർച്ചെ മുതൽ പെയ്യുന്ന കനത്ത മഴയിലാണ് അപകടമുണ്ടായത്. പുലർച്ചെ 5.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. വിവരമറിഞ്ഞ ഇടനെ 300ഓളം അഗ്നിശമന സേനായൂണിറ്റുകൾ സംഭവസ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക