ഭൂമി തട്ടിപ്പ് കേസിൽ മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കഴിഞ്ഞ ജനുവരി 31നാണ് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയായ ഹേമന്ത് സോറനെ എൻഫോഴ്സ്മെന്റ് സംഘം അറസ്റ്റ് ചെയ്തത്. ജാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുൻപ് ഹേമന്ത് സോറൻ രാജി വെക്കുകയും ചെയ്തിരുന്നു.
ഇപ്പോഴും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടിക്ക് എതിരെ പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഹേമന്ത് സോറന് ജാമ്യം ലഭിക്കുന്നത് എന്നും ശ്രദ്ധേയമാണ്. ആദിവാസി ഭൂമി വ്യാജ രേഖ ചമച്ച് തട്ടിയെടുത്തു, റാഞ്ചിയിൽ ഖനന വകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് 0.88 ഖനിയുടെ പാട്ട കരാർ നേടി എന്നിവയടക്കം 3 കേസുകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേ സമയം ഹേമന്ത് സോറന് ജാമ്യം ലഭിച്ച നടപടി ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യാ സഖ്യത്തിന് ആശ്വാസം പകരുന്ന നടപടി കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക