പ്രശസ്തമായ അമർനാഥ് തീർത്ഥാടനത്തിന് തുടക്കമായി. ഇന്ന് രാവിലെയോടെയാണ് 4,603 പേരടങ്ങുന്ന ആദ്യ സംഘം അമർനാഥ് തീർത്ഥാടന യാത്രയ്ക്കായി പുറപ്പെട്ടത്. ഇന്ന് രാവിലെ ബേസ് ക്യാമ്പായ ജമ്മുവിലെ ഭഗവതി നഗറിൽ നിന്നും യാത്ര ആരംഭിച്ച സംഘത്തിന്റെ യാത്ര ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഫ്ലാഗ് ഓഫ് ചെയ്തു. കനത്ത സുരക്ഷാവലയത്തിൽ ഇത്തവണയും രണ്ട് വഴികളിലൂടെയാണ് സംഘം യാത്ര ചെയ്യുക.
ഇതിനായി 14 കിലോമീറ്റർ ദൂരമുള്ള ബാൽറ്റൽ വഴിയും 48 കിലോമീറ്റർ ദൂരമുള്ള പരമ്പരാഗത നുൻവാൻ- പഹൽഗാം വഴിയും തുറന്നിട്ടുണ്ട്. അമർനാഥ് ഗുഹ സ്ഥിതി ചെയ്യുന്നത് 3,880 മീറ്റർ ഉയരത്തിലാണ്. തീർത്ഥാടകരുടെ ആദ്യ സംഘം കഴിഞ്ഞ ദിവസം ഉച്ചയോടെ തന്നെ കാശ്മീർ താഴ്വരയിൽ എത്തിയിരുന്നു. സി ആർ പി എഫിന്റെയും ജമ്മു കാശ്മീർ പോലീസിന്റെയും ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റേതും ഉൾപ്പെടെ വിവിധ അർദ്ധ സൈനിക വിഭാഗങ്ങളുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് കേന്ദ്രസർക്കാർ തീർത്ഥാടകർക്കായി ഒരുക്കിയിട്ടുള്ളത്.
52 ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥയാത്ര ഓഗസ്റ്റ് 19 നാണ് അവസാനിക്കുക. സുരക്ഷയുടെ ഭാഗമായി ആകാശ നിരീക്ഷണത്തിനുള്ള പ്രത്യേക സംവിധാനങ്ങളും തീർത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക