ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്. 1,655 രൂപയാണ് പുതുക്കിയ വില.
അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ മാറ്റമില്ല. വിലയിലെ പരിഷ്കാരം ഇന്ന് മുതല്‍ നിലവില്‍ വരും. എല്ലാ മാസവും ഒന്നാം തിയതിയും 15-ാം തിയതിയും പാചക വാതക വിലയില്‍ പരിഷ്കാരം ഏര്‍പ്പെടുത്താറുണ്ട്. പുതുക്കിയ വില പ്രകാരം ഇന്ന് മുതല്‍ വില 1,655 രൂപയാണ് പാചക വാതകത്തിന്റെ വില.
ജൂൺ ഒന്നിനു സിലിണ്ടറിന് 70.50 രൂപ കുറഞ്ഞിരുന്നു. ഒരു മാസം തികയുമ്പോഴാണ് വീണ്ടും വില കുറഞ്ഞത്.1685.50 രൂപയിൽ നിന്നാണ് ഇപ്പോൾ വില 1,655ൽഎത്തിയത്.
2024 മേയ് 1 ന് 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 19 രൂപ കുറച്ചിരുന്നു. അതേസമയം സിലിണ്ടറിന്റെ വില കുറച്ചതിന്റെ കാരണങ്ങള്‍ വ്യക്തമല്ല.
അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി നയങ്ങളിലെ വ്യതിയാനങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഡൈനാമിക്സ് എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങള്‍ ഇത്തരം ക്രമീകരണങ്ങള്‍ക്ക് കാരണമായേക്കാം.
പ്രാദേശിക നികുതികള്‍ കാരണം പാചക വാതക സിലിണ്ടറുകളുടെ ഓരോ സംസ്ഥാനത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. കഴിഞ്ഞ കുറച്ചധികം മാസങ്ങളായി വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ എണ്ണ വിപണന കമ്പനികള്‍ പരിഷ്കാരം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക