സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം എല്ലാ മാസവും മന്ത്രിതലത്തിൽ വിലയിരുത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സർക്കാർ ശാസ്ത്രീയമായ ഇടപെടൽ നടത്തുന്നതിലൂടെ മഞ്ഞപ്പിത്ത വ്യാപനവും തടയാൻ കഴിഞ്ഞെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
പകർച്ചവ്യാധികളുടെ വ്യാപനത്തിന് ഉയർന്ന സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ജാഗ്രത പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് ഏകോപിപ്പിക്കുന്നത്. ജാഗ്രത കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനം ഈ വർഷം ആരംഭത്തിൽ തന്നെ ചെയ്തിരുന്നു. പകർച്ചവ്യാധി വ്യാപനത്തിന്റെ തോത് വിലയിരുത്തി തുടർപ്രവർത്തനങ്ങൾ നടത്തുകയാണ്.
ദ്രുത കർമ്മ സേനയുടെ പ്രവർത്തനം കൃത്യമായി തന്നെ സംസ്ഥാനത്ത് നടന്നുവരുന്നുണ്ട്. വെള്ളി, ശനി, ഞായർ എന്നി ദിവസങ്ങൾ ഡ്രൈ ഡേ ആചരിക്കുന്നു. ഡെങ്കു ഔട്ട് ബ്രേക്ക് പിടിച്ചുനിർത്തുന്നതിന് കഴിഞ്ഞു. എലിപ്പനിയുടെ ഔട്ട് ബ്രേക്കും തടയാൻ പറ്റിയിട്ടുണ്ട്സ്.
കൊതുക് നശീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇത് മനുഷ്യരിലേക്ക് പകരാതിരിക്കാൻ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. ടി വി ഇബ്രാഹിം എംഎൽഎ സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
അതേസമയം, മലപ്പുറം ചേലേമ്പ്രയിൽ പത്താംക്ലാസ് വിദ്യാർഥിനി മരിച്ചത് മഞ്ഞപ്പിത്തം കരണമല്ലെന്ന് മെഡിക്കൽ സംഘം. മഞ്ഞപ്പിത്ത ഭീഷണിയിൽ തുടരുന്ന ചേലേമ്പ്ര പഞ്ചായത്തിൽ 38 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവർ എല്ലാവരും മേയ് 16നു മൂന്നിയൂരിലെ ഓഡിറ്റോറിയത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തവരാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ദേവദാസ് വ്യക്തമാക്കി. ഇതേ ഓഡിറ്റോറിയത്തിൽ മേയ് 13നു നടന്ന ചടങ്ങാണ് തൊട്ടടുത്ത വള്ളിക്കുന്ന് പഞ്ചായത്തിലും മഞ്ഞപിത്തം പടരാൻ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക