ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശം ആയുധമാക്കിയത് ബിജെപിയുടെ തന്ത്രമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. സഭാരേഖകളിൽ നിന്ന് ‘ഹിന്ദു, അഗ്നിവീർ’ പരാമർശങ്ങൾ നീക്കപ്പെട്ടതിന് പിന്നാലെ രാഹുലിന് പിന്തുണ അറിയിച്ച് സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്.
ഹിന്ദുക്കൾ എന്ന് സ്വന്തമായി അവകാശപ്പെടുന്ന പലരും തുടർച്ചയായി കള്ളങ്ങൾ പറയുകയും അഹിംസയുടെയും അക്രമത്തിന്റെയും മാർഗങ്ങൾ തേടുന്നു എന്നായിരുന്നു രാഹുലിന്റെ പരാമർശം. നരേന്ദ്രമോദി ഇതിനെതിരെ രാഹുല്‍ ഹിന്ദുക്കളെ അപമാനിച്ചുവെന്ന മറുപടി നൽകിയിരുന്നു. രാഹുലിന്റെ പരാമർശം പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രിയും പാർലമെന്ററി കാര്യ മന്ത്രിയുമടക്കം സ്പീക്കറോട് പിന്നീട് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് സഭാരേഖകളിൽനിന്ന് പരാമർശം നീക്കിയത്.
ഇവ കൂടാതെ ബിജെപി, ആർഎസ്എസ് എന്നിവർക്കെതിരായ പരാമർശങ്ങളും നീക്കം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ ഇന്ന് മറുപടി പറയാനിരിക്കെയാണ് പരാമർശങ്ങൾ നീക്കം ചെയ്തത്.
രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കനത്ത ആക്രമണമാണ് മോദിക്കെതിരെ ലോക്സഭയിൽ അഴിച്ചുവിട്ടത്. വിദ്വേഷവും വെറുപ്പും തെറ്റുകള്‍ പ്രചരിപ്പിക്കുന്നതുമല്ല ഹിന്ദുത്വം എന്നുപറഞ്ഞ് ലോക്സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയ രാഹുൽ എന്നാല്‍ ബിജെപി ഇക്കാര്യങ്ങള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും
പ്രതികരിച്ചു. എല്ലാമതത്തിലും ധൈര്യത്തെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. ഭയരഹിതനായിരിക്കണമെന്നാണ് സിക്കിസത്തിലും ഇസ്ലാമിസത്തിലും പറയുന്നതെന്നും രാഹുല്‍ പരാമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക