ന്യൂഡൽഹി: രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽനിന്നുമുള്ള ‘ഹിന്ദു’, ‘അഗ്നിവീർ’ പരാമർശങ്ങൾ സഭാരേഖകളിൽ നിന്നും നീക്കി. ബിജെപിക്കെതിരായും, ആർഎസ്എസിനെതിരായുമുള്ള പരാമർശങ്ങളും നീക്കം ചെയ്തു.
ഹിന്ദുക്കൾ എന്ന് സ്വയം അവകാശപ്പെടുന്ന പലരും തുടർച്ചയായി കളവ് പറയുകയും അഹിംസയുടെയും അക്രമത്തിന്റെയും മാർഗങ്ങൾ തേടുന്നു എന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇതിനെതിരെ രാഹുല്‍ ഹിന്ദുക്കളെ അപമാനിച്ചുവെന്ന മറുപടി സഭയിവെച്ച് നരേന്ദ്രമോദി നൽകിയിരുന്നു. രാഹുലിന്റെ പരാമർശം പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രിയും പാർലമെന്ററി കാര്യ മന്ത്രിയുമടക്കം സ്പീക്കറോട് ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സഭാരേഖകളിൽനിന്ന് രാഹുലിന്റെ പരാമർശം നീക്കിയത്.
അതേസമയം, രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശം ആയുധമാക്കിയത് ബിജെപിയുടെ തന്ത്രമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. സഭാരേഖകളിൽ നിന്ന് ‘ഹിന്ദു, അഗ്നിവീർ’ പരാമർശങ്ങൾ നീക്കപ്പെട്ടതിന് പിന്നാലെ രാഹുലിന് പിന്തുണ അറിയിച്ച് സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്.
രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കനത്ത ആക്രമണമാണ് മോദിക്കെതിരെ ലോക്സഭയിൽ അഴിച്ചുവിട്ടത്. വിദ്വേഷവും വെറുപ്പും തെറ്റുകള്‍ പ്രചരിപ്പിക്കുന്നതുമല്ല ഹിന്ദുത്വം എന്നുപറഞ്ഞ് ലോക്സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയ രാഹുൽ എന്നാല്‍ ബിജെപി ഇക്കാര്യങ്ങള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും
പ്രതികരിച്ചു. എല്ലാമതത്തിലും ധൈര്യത്തെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. ഭയരഹിതനായിരിക്കണമെന്നാണ് സിക്കിസത്തിലും ഇസ്ലാമിസത്തിലും പറയുന്നതെന്നും രാഹുല്‍ പരാമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക