ന്യൂഡല്‍ഹി: സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഈ മത്സരങ്ങൾക്ക് ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഉണ്ടാകില്ല. പ്രഖ്യാപിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സഞ്ജുവിനൊപ്പം ശിവം ദുബെ, യശസ്വി ജയ്സ്വാള്‍ എന്നീ താരങ്ങളും രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉണ്ടാകില്ല.
മൂന്ന് താരങ്ങള്‍ക്ക് പകരക്കാരായി സായ് സുദര്ശന്, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ എന്നിവരെ ബിസിസിഐ ഉള്‍പ്പെടുത്തി. സഞ്ജു, ദുബെ, ജയ്സ്വാള്‍ എന്നീ താരങ്ങള്‍ നിലവില്‍ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനൊപ്പം ബാര്‍ബഡോസിലാണ്. ബെറില്‍ ചുഴലിക്കാറ്റ് കാരണം ഇവര്‍ക്ക് ഇതുവരെ നാട്ടിലെത്താനായിട്ടില്ല.
ഇതിന്റെ ഫലമായാണ് ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ മാനേജ്മെന്റ് നിര്‍ബന്ധിതരായത്. അവസാന മൂന്ന് മത്സരങ്ങളില്‍ മൂവരും ടീമിനൊപ്പം ചേരുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.
അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ജൂലൈ ആറിനാണ് ആദ്യ പോരാട്ടം. രണ്ടാം പോരാട്ടം ജൂലൈ ഏഴിനും മൂന്നാം പോരാട്ടം ജൂലൈ പത്തിനും നടക്കും. ജൂലൈ 13, 14 തീയതികളിലാണ് നാലും അഞ്ചും മത്സരങ്ങള്‍. ജൂലൈ ആദ്യം ഇന്ത്യ സിംബാബ്വെയിലെ ഹരാരെയില്‍ എത്തും.
സിംബാബ്വെയ്ക്കെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിംഗ്, ധ്രുവ് ജുറല്‍, റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, അവേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ് ദേശ്പാണ്ഡെ, സായ് സുദര്ശന്, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക