കഴിഞ്ഞ 18 വർഷമായി സൗദിയിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുൽ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കി. സൗദി ജയിലിൽ 18 വർഷമായി തടവിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിയായ മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ വധശിക്ഷയാണ് റിയാദ് ക്രിമിനൽ കോടതി റദ്ദാക്കിയത്.
ലോകമെമ്പാടുമുള്ള മലയാളികൾ ക്രൗഡ് ഫണ്ടിങ്ങിലൂടെ റഹീമിന്റെ മോചനത്തിനായി 40 കോടിയോളം രൂപയാണ് സമാഹരിച്ചത്. ദിയാധനമായ 34 കോടി രൂപ സ്വീകരിച്ച് വധശിക്ഷ ഇളവ് ചെയ്യുന്നത് അടക്കമുള്ള നടപടിക്രമങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അബ്ദുൽ റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിയായ സിദ്ദീഖ് കഴിഞ്ഞ ദിവസം കോടതിക്ക് കൈമാറിയിരുന്നു.
2006 ൽ സൗദിയിലെത്തിയ അബ്ദുൽ റഹീമിനുണ്ടായ കൈയബദ്ധം മൂലം സ്പോൺസർ ആയ അറബിയുടെ 15 വയസുള്ള ഭിന്നശേഷിക്കാരൻ ആയ മകൻ മരണപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിന് കോടതി വധശിക്ഷ വിധിച്ചത്. ദിയാധനം കൈമാറുന്നതടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ അബ്ദുൽ റഹീമിന്റെയും മോചനം തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഉണ്ടാകുമെന്ന് അബ്ദുൽ റഹീം നിയമസഹായ സമിതി ഭാരവാഹികൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക