രാജ്യസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതിന് വിമര്‍ശനം നേരിട്ട മുൻ ക്രിക്കറ്റ് ഇതിഹാസവും എം പിയുമായ സച്ചിന് തെണ്ടുല്‍ക്കര്‍ രാജ്യസഭാംഗമെന്ന നിലയില്‍ അദ്ദേഹത്തിനു ലഭിച്ച മുഴുവന്‍ പണവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന ചെയ്തു.സഭയിലെ ഹാജരും ഇടപെടലും കുറഞ്ഞതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്നതിനിടെയാണു സച്ചിന്റെ തീരുമാനം.
2012 ഏപ്രിലിലാണു സച്ചിന് രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടത്.ആറു വര്‍ഷത്തിനിടെ 400 സെഷനുകളില്‍ 18 എണ്ണത്തില്‍ മാത്രം രേഖ പങ്കെടുത്തപ്പോള്‍, സച്ചിന് 29 എണ്ണത്തില്‍ പങ്കാളിയായി.രാജ്യസഭാംഗം എന്ന നിലയില്‍ രേഖ 99.59 ലക്ഷവും സച്ചിന് 90 ലക്ഷം രൂപയും പ്രതിഫലം നേടി. സച്ചിന്റെ പ്രവൃത്തിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി.
സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു കൈത്താങ്ങാകാന്‍ ഈ തുക ഉപകരിക്കുമെന്നും വലിയൊരു മാതൃകയാണു സച്ചിന്റേതെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അഭിപ്രായപ്പെട്ടു.ആറു വര്‍ഷത്തെ കാലയളവില്‍ ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പെടെ സച്ചിനു ലഭിച്ച 90 ലക്ഷം രൂപയാണു സച്ചിന് ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന ചെയ്തത്.എംപിമാരായ സച്ചിനും നടി രേഖയും സഭയിലെത്താത്തതിന് ഏറെ വിമര്‍ശനം കേട്ടിരുന്നു.
ബില്ലുകളൊന്നും അവതരിപ്പിക്കാത്ത സച്ചിന്റെ ഇടപെടല്‍ 22 ചോദ്യങ്ങളില്‍ ഒതുങ്ങിയിരുന്നു.സ്കൂളുകളിലെ ക്ലാസ് മുറികള്‍ നവീകരിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും മറ്റുമായും പണം ചെലവിട്ടു. രണ്ടു ഗ്രാമങ്ങളും സച്ചിന് ഏറ്റെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക