വിദ്യാർത്ഥിനികളെ ലൈംഗിക വേഴ്ചയ്ക്ക് പ്രേരിപ്പിച്ച വനിതാ പ്രൊഫസർ അറസ്റ്റിൽ. ഉയർന്ന മാർക്കും ബിരുദവും വാഗ്ദാനം ചെയ്താണ് വിദ്യാർത്ഥിനികളെ പ്രേരിപ്പിക്കുന്നത്. ചെന്നൈ വിരുദനഗറിലെ പ്രശസ്തമായ കോളേജിലെ മാത്തമാറ്റിക്സ് അസിസ്റ്റന്റ് പ്രൊഫസറായ നിർമ്മലാ ദേവിയാണ് പൊലീസ് പിടിയിലായത്.
നാല് വിദ്യാര്‍ത്ഥിനികളുമായി പ്രൊഫസറുടേതാണെന്ന് കരുതുന്ന ഓഡിയോ ക്ലിപ്പ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ്. കോളേജിന് അംഗീകാരം നൽകിയിട്ടുള്ള മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് വേണ്ടിയാണ് ഇവർ വിദ്യാർത്ഥിനികളോട് സംസാരിച്ചത്. ഇക്കാര്യം പുറത്തു പറഞ്ഞാൽ നിങ്ങൾക്കു തന്നെയാകും ചീത്തപ്പേരുണ്ടാവുകയെന്നും അദ്ധ്യാപിക ഭീഷണിപ്പെടുത്തുന്നുണ്ട്.
പത്തൊൻപത് മിനിട്ടോളം നീണ്ട സംഭാഷണത്തിൽ, തനിക്ക് യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ഗവർണറുമായി വളരെ അടുപ്പമുണ്ടെന്നും, സഹകരിക്കുകയാണെങ്കിൽ ഉന്നത ബിരുദങ്ങളും കാശും ലഭ്യമാക്കുമെന്നും നിർമ്മലാ ദേവി വിദ്യാർത്ഥികളോട് പറയുന്നുണ്ട്.
ഫോൺ സംഭാഷണം ചോർന്നതിന് പുറമെ കഴിഞ്ഞ മാസം ഈ ഓഡിയോ ക്ലിപ് സഹിതം വിദ്യാര്‍ത്ഥിനികള്‍ കോളേജില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപികയെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ നിര്‍മല ദേവി ആരോപണങ്ങള്‍ നിഷേധിച്ചു. ശബ്ദരേഖ പ്രചരിച്ചതിനെ തുടര്‍ന്ന് കോളേജ് മാനേജ്മെന്റും പ്രാദേശിക വനിതാ അസോസിയേഷനും പ്രൊഫസര്‍ക്കെതിരെ പരാതി നല്കി.
തുടർന്ന് ഐടി ആക്ട് പ്രകാരം പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക