പ്രവാസികളുടെ വിവാഹ രജിസ്ട്രേഷൻ സമയപരിധി 48 മണിക്കൂറിൽ നിന്നും ഒരാഴ്ചയായി ദീർഘിപ്പിച്ചു കൊണ്ട് വനിതാശിശുക്ഷേമ മന്ത്രാലയം ഉത്തരവിറക്കി. ഒരാഴ്ചയ്ക്കകം രജിസ്റ്റർ ചെയ്യാത്ത പക്ഷം പാസ്സ്പോർട്ടും വിസയും റദ്ദാക്കും.
മേനക ഗാന്ധി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, നിയമ മന്ത്രി രവിശങ്കർ പ്രസാദ് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് പുതിയ തീരുമാനം എടുത്തത്.
വിവാഹ ബന്ധങ്ങളിലെ പ്രശ്നങ്ങളെ തുടർന്നും ഗാർഹിക പീഡനങ്ങളിൽ പ്രതികളാകുമ്പോഴും ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്നു കളയുന്ന പ്രവണത പൊതുവെ കാണുന്നുണ്ട്. ഇതിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാനാണ് വനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെ പുതിയ നിയമം.
ലോകകപ്പ്; വെള്ളക്കാരല്ലാത്തവരോട് ലൈംഗികബന്ധം വേണ്ട റഷ്യൻ സ്ത്രീകളെ ഉപദേശിച്ചു മന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക