ലോകകപ്പിനെത്തുന്ന വെള്ളക്കാരല്ലാത്തവരുമായി ലൈംഗിക ബന്ധം വേണ്ടെന്ന് റഷ്യന്‍ സ്ത്രീകളോട് മന്ത്രി. ടമാറ പ്ലെത്യോവ എന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പാര്‍ലമന്റ് കമ്മിറ്റി മേധാവിയാണ് വംശീയ പരാമര്‍ശം നടത്തിയത്. 1980ലെ മോസ്കോ ഒളിമ്ബിക്സിന് ശേഷം രാജ്യത്ത് ജനിച്ച മിശ്രവംശജരായ കുട്ടികളെ സംബന്ധിച്ച് റേഡിയോ പരിപാടിക്കിടെ ഉയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍.അതേപോലെ തന്നെ ലോകകപ്പിനെത്തുന്ന വിദേശ ആരാധകര്‍ റഷ്യയിലേക്ക് വൈറസുകള്‍ കൊണ്ടുവരുമെന്ന മറ്റൊരു പാര്‍ലമെന്റ് അംഗത്തിന്റെ പ്രസ്താവനയും വിവാദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക