ആദ്യ അങ്കത്തിൽ തന്നെ ജർമ്മനിക്ക് ഭീഷണി ഉയർത്തിയ മെക്സിക്കോ വിജയിച്ചു. ജർമ്മൻ പ്രതിരോധത്തെ തോൽപിച്ച് ഹിര്‍വിങ് ലൊസാനോയാണ് മെക്സിക്കോയെ മുന്നിലെത്തിച്ചത്. 36ാം മിനിറ്റില്‍ ലൊസാനോയാണ് മെക്സിക്കോയ്ക്കായി ഗോള്‍ നേടിയത്.
ആദ്യപകുതി പിന്നിട്ടപ്പോഴേ നേട്ടം മെക്സിക്കോയ്ക്ക് ഒപ്പം തന്നെ ആയിരിന്നു.ഇരുടീമും 11 തവണ ഏറ്റുമുട്ടിയപ്പോള്‍ ആറുതവണയും ജയം ജര്‍മനിക്കൊപ്പമായിരുന്നു. നാലെണ്ണം സമനിലയിലും. 36ാം മിനിറ്റില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസും ലൊസാനോയും ചേര്‍ന്ന് നടത്തിയ മനോഹരമായ നീക്കത്തിലൂടെയാണ് മെക്സിക്കോ ലക്ഷ്യം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക