ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജ്ജിയിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് മുൻപാകെ ഇന്ന് എൻ എസ് എസിന്റെ വാദം നടക്കും. എൻ എസ് എസിനു വേണ്ടി മുൻ അറ്റോർണി ജനറൽ പരാശരൻ ഹാജരാകും. ശബരിമല സ്ത്രീ പ്രവേശനത്തിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തുടരണമെന്നാണ് എൻ എസ് എസ് നിലപാട്.
ഹർജ്ജിയിൽ ദേവസ്വം ബോർഡിന്റെ വാദം ഇന്നലെ പൂർത്തിയായിരുന്നു. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് നിയന്ത്രണം വേണമെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ദേവസ്വം ബോർഡ്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും മുസ്ലിം പള്ളികളിലടക്കം സ്ത്രീകൾക്ക് പ്രവേശനനിയന്ത്രണം ഉണ്ടെന്നും ദേവസ്വം ബോർഡ് ഇന്നലെ കോടതിയിൽ വാദിച്ചു.
41 ദിവസത്തെ വ്രതം മനസും ശരീരവും ശുദ്ധീകരിക്കാനാണ്. സ്ത്രീകള്‍ക്ക് ഈ വ്രതം പാലിക്കാനാകില്ല. അതുകൊണ്ടാണ് നിയന്ത്രണം. ശാരീരികമായി ഈ പ്രത്യേകതകള്‍ ഉള്ള എല്ലാവര്ക്കും നിയന്ത്രണങ്ങള്‍ ഉണ്ട്. സ്ത്രീ എന്നത് മാത്രമല്ല വിവേചനത്തിന് അടിസ്ഥാനം എന്നും ബോര്‍ഡ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക