പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ഈ വർഷത്തെ ഓണക്കാല ഉത്സവബത്ത മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചു. വിവിധ സർക്കാർ സർവീസ് പ്രതിനിധികളുമായി ചീഫ് സെക്രട്ടറി ടോം ജോസ് നടത്തിയ ചർച്ചയിലാണ് ഉത്സവബത്തയായ 110 കോടിയോളം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കാൻ തീരുമാനമായത്.
മാസം 2600 രൂപയ്ക്ക് മുകളിൽ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്കാണ് ഉത്സവബത്ത ലഭിക്കുന്നത്. 2750 രൂപയാണ് ഉത്സവബത്തയായി നല്‍കുന്നത്. ഈ തുകയാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ സര്‍വീസ് സംഘടനകള്‍ കൂട്ടായി സമ്മതിച്ചത്. രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് നേരത്തേ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പുറമേയാണ് ഉത്സവബത്തയും. ഒരാഴ്ച മുമ്ബുള്ളതിനേക്കാള്‍ ഗുരുതരമായിരിക്കുകയാണ് സ്ഥിതിവിശേഷമെന്ന് യോഗത്തില്‍ ചീഫ് സെക്രട്ടറി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക