കൊച്ചി: സർക്കാരിനും ദേവസ്വം ബോര്‍ഡിനും രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന് രംഗത്ത്.
ശബരിമല ശ്രീ അയ്യപ്പനെ ഒരു കറവ പശുവിനെ പോലെയാണ് സര്‍ക്കാര്‍ കാണുന്നത്. അതുകൊണ്ടാണ് ആചാരാനുഷ്ഠാനങ്ങളെയെല്ലാം അവഗണിച്ചു കൊണ്ട് സര്‍ക്കാരും ദേവസ്വം ബോര്‍ഡ് മുന്നോട്ടു പോകുന്നതെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. എറണാകുളം പ്രസ് ക്ളബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രയാറിന്റെ ആരോപണം.
‘ദേവസ്വം ബോര്‍ഡിന്റെ അവകാശത്തെ പറ്റി ബോര്‍ഡിന് തന്നെ മനസിലാകുന്നില്ല. ഇപ്പോഴത്തെ പ്രസിഡന്റ് പദ്മകുമാര്‍ സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായാണ് പ്രവര്‍ത്തിക്കുന്നത്. വേലിതന്നെ വിളവു തിന്നുന്ന കാഴ്ചയാണ് ബോര്‍ഡില്‍ കാണാന്‍ കഴിയുന്നത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെയെല്ലാം അനുസരിക്കുന്നതിന് പ്രസിഡന്റായാലും മന്ത്രിയായാലും ബാധ്യസ്ഥനാണ്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ഇറങ്ങിയത് ബോര്‍ഡ് മെമ്ബറായിരിക്കുന്ന ശങ്കര്‍ദാസാണ്. ക്ഷേത്ര ആചാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ ഈ സമീപനം നന്നല്ല’- പ്രയാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക