മലയാള സിനിമാപ്രേക്ഷകർ താരാരാധനയൊക്കെ മാറ്റിവച്ച് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഒടിയൻ. എന്നാൽ കാത്തുകാത്തിരുന്ന് റിലീസ് ആയപ്പോഴോ? ഈയടുത്തൊന്നും ഒരു മലയാള സിനിമയ്ക്കും കിട്ടാത്തതരം വിമർശനങ്ങളാണ് ഒടിയൻ നേരിട്ട് കൊണ്ടിരിക്കുന്നത്. സിനിമയിലെ പൽ സീനുകളും ഡയലോഗുകളും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ട്രോളന്മാർ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. എന്നാൽ വിമർശനങ്ങളെയൊക്കെ മറികടന്ന് ഒടിയൻ ബോക്സോഫീസിൽ ചരിത്രം സൃഷ്ടിക്കുകയാണ്.
ഒടിയനെ ട്രോളാനായി ട്രോളന്മാർ ഏറ്റവും കൂടുതൽ ഉപയോഗിച്ച ആയുധമായിരുന്നു മഞ്ജു വാര്യരുടെ ‘കുറച്ച് കഞ്ഞിയെടുക്കട്ടെ മാണിക്യാ?’ എന്ന ഡയലോഗ്. വർഷങ്ങൾക്ക് ശേഷം ഒടിയൻ മാണിക്യനും പ്രഭയും കണ്ടുമുട്ടുമ്പോൾ തന്റെ ജീവിതാനുഭവങ്ങളെപ്പറ്റി മാണിക്യൻ പ്രഭയോട് വാചാലനാവുകയാണ്. പ്രഭയുടെ ജീവിതത്തെപറ്റിയും അവിടെ പരാമര്‍ശിക്കുന്നുണ്ട്. ഇത്രയും ഗൗരവകരമായ ഒരു സംഭാഷണത്തിനൊടുവിൽ അതേപ്പറ്റി ഒന്നും പറയാതെ പരസ്പരബന്ധമില്ലാതെ കഞ്ഞിയെടുക്കട്ടെ എന്ന് മാണിക്യനോട് ചോദിച്ചതാണ് ട്രോളുകൾക്കെല്ലാം വഴിവച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് ഓടിയന്റെ തിരക്കഥാകൃത്ത് ഹരികൃഷ്ണന്.
“ആ ഡയലോഗ് എഴുതുമ്ബോള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. അത് അനുചിതമായിരുന്നു എന്ന് ഈ നിമിഷം വരെ തോന്നുന്നില്ല. ജീവിതത്തോളം സ്വാഭാവിമാണ് തിരക്കഥയും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ജീവിതത്തിലെ പല വൈകാരിക സന്ദര്‍ഭങ്ങളിലും അത്തരം സംഭാഷണങ്ങള്‍ക്കിടയിലും ചിലപ്പോള്‍, ആ സന്ദര്‍ഭവുമായി യാതൊരു ബന്ധവുമില്ലാത്ത ചില കാര്യങ്ങള്‍ നമ്മള് തിരിച്ചു പറയാറുണ്ട്. ‘ഞാനൊരു സിഗരറ്റ് വലിക്കട്ടെ’, ‘ഞാനൊരു ചായകുടിക്കട്ടെ’ എന്നൊക്കെ പറയാറുണ്ട്. ജീവിതത്തിലെ വൈകാരിക ഘട്ടങ്ങളില്‍ അതു മാത്രല്ല നമ്മള് സംസാരിക്കുന്നത്. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്.
എന്നാല്‍ എങ്ങനെ ഒരു ചോദ്യത്തിന് ഉത്തരം പറയേണ്ടി വരുന്നതാണ് ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ താന്‍ നേരിട്ട ഏറ്റവും ദുഃഖകരമായ അവസ്ഥ.
ആദ്യത്തെ തിരക്കഥയ്ക്ക് ദേശീയ പുരസ്കാരം നേടിയ ആളാണ് ഞാന്‍. ഒരു തിരക്കഥയില്‍ ഒരു സംഭാഷണം ഉള്‍ക്കൊള്ളിക്കുമ്പോൾ അത് എന്തിന് വേണ്ടിയാണെന്ന ധാരണ നന്നായിട്ടുണ്ട്. ഒരു പ്രത്യേക സന്ദര്‍ഭത്തിലാണ് ഈ സംഭാഷണം വരുന്നത് എന്നും സിനിമയില്‍ തന്നെ ഏറെ പ്രധാന്യമുള്ള ആ സന്ദര്ഭത്തിലേക്ക് തിരക്കഥയെ ലീഡ് ചെയ്യുന്നതാണ് ഈ ഡയലോഗ്.
കഞ്ഞി എടുക്കട്ടേ എന്ന് ചോദിച്ചതിനു ശേഷം ശേഷം പ്രഭ എന്ന കഥാപാത്രം അകത്തു പോയി തിരിച്ചു വരുമ്പോൾ കാണുന്നൊരു കാഴ്ചയുണ്ട്. ആ സന്ദര്ഭത്തിലേക്ക് എത്തിക്കാനാണ് അങ്ങനെയൊരു സംഭാഷണം ഉള്‍ക്കൊള്ളിച്ചത്. വൈകാരികമായ ആ കൂടിക്കാഴ്ച കഴിഞ്ഞു പ്രഭ അകത്തു പോയേ മതിയാകൂ. അത് കൊണ്ടാണ് അങ്ങനെ ഒന്ന് അവിടെ വന്നത്. അവരുടെ ജീവിത സാഹചര്യം കണക്കിലെടുത്ത്, കഞ്ഞി എടുക്കട്ടേ എന്നല്ലേ ചോദിക്കാന്‍ സാധിക്കൂ, അല്ലാതെ ‘ഞാനൊന്നു റെസ്റ്റ് റൂമില്‍ പോയിട്ടു വരട്ടെ’ എന്നോ, ‘അതോ ഞാന്‍ കുറച്ചു നേരം ടിവിയില്‍ വാര്‍ത്ത കാണട്ടേ’ എന്നോ എഴുതാന്‍ പറ്റില്ലല്ലോ?
സിനിമയ്ക്ക് ഏറ്റവും ആവശ്യമായ, ലളിതമാ സംഭാഷണം ഉള്‍ക്കൊള്ളിക്കുക എന്ന തിരക്കഥാ രചനയുടെ ധാര്‍മികത അല്ലെങ്കില്‍ നീതിയാണ് താനിവിടെ പുലര്‍ത്തിയത്.
ആ വീട്ടിലെ കഞ്ഞികുടിച്ചു ജീവിച്ചിരുന്ന ഒരാള്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരികയാണ്. അയാള്‍ക്ക് കുറച്ച് ഭക്ഷണം കൊടുക്കുകയല്ലേ ആദ്യം ചെയ്യേണ്ടത്. എനിക്ക് ഏറ്റവും വേദന തോന്നിയത് അത്രയും വൈകാരികമായൊരു രംഗത്തില്‍ തിയേറ്ററിലെ കുറച്ചു പേരെങ്കിലും ചിരിക്കുന്നു എന്നതാണ്. ‘കഞ്ഞി വേണോ’ എന്ന ചോദ്യം അത്ര തമാശയോ അശ്ലീലമോ ആണോ? ഈ വിമര്‍ശിക്കുന്നവരുടെ മനസില്‍ കഞ്ഞിയല്ല, മറ്റെന്തോ ആണ്. ‘ഒടിയന്’ നന്മയുള്ള മനസു കൊണ്ട് കാണേണ്ട സിനിമയാണ്. അത്രയേ എനിക്ക് പറയാനുള്ളൂ. ഇത്രയും മോശമായിട്ടാണോ മലയാളി സിനിമ കാണുന്നത് എന്നോര്‍ക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു,” ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹരികൃഷ്ണൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക