മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിങ്ങിന് നാൽപത്തിനാലാം ജന്മദിനം. 17 വയസ്സുള്ളപ്പോള്‍ ടാസ്മാനിയക്കു വേണ്ടി 1992 നവംബറില്‍ കളത്തിലിറങ്ങിയാണ് പോണ്ടിങ്ങ് ക്രിക്കറ്റ് കളിക്കാരനാകുന്നത്. ഇതോടെ ഷീഫീല്‍ഡ് ഫീല്‍ഡ് മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ടാസ്മാനിയക്കാരനായി പോണ്ടിങ്.
1995-ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ഒരു ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ചായിരുന്നു പോണ്ടിങിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. 1995-ല്‍ പെര്‍ത്തില്‍ ശ്രീലങ്കക്കെതിരെ പോണ്ടിങ്ങിന്റെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം.
ആ മത്സരത്തില്‍ പോണ്ടിങ് 96 റണ്‍സെടുത്തു. 1999-ന്റെ തുടക്കം വരെ പലതവണ പോണ്ടിങിന് അന്താരാഷ്ട്ര ടീമില്‍ നിന്നു ഫോം ഇല്ലാത്തതിന്റെയും, അച്ചടക്കം പാലിക്കാത്തതിന്റെയും പേരില്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു.2002-ല്‍ ഏകദിന ടീം ക്യാപ്റ്റനാകുന്നതു വരെയും 2004-ല്‍ ടെസ്റ്റ് ടീം ക്യാപ്റ്റനാകുന്നതു വരെയും ഇതു തുടര്‍ന്നു.
പുണ്ടര് എന്ന പേരിലും അറിയപ്പെടുന്ന റിക്കി തോമസ് പോണ്ടിങ് 2004 മുതല്‍ 2011 വരെ ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെയും, 2002 മുതല്‍ 2011 വരെ ഓസ്ട്രേലിയന്‍ ഏകദിന ടീമിന്റെയും നായകനായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2008-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനെയും പ്രതിനിധീകരിച്ചിരുന്നു.
2006 ഡിസംബര്‍ 1 ന് അവസാന 50 വര്‍ഷത്തിനുള്ളില്‍ റാങ്കിങ്ങില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റ് ലഭിക്കുന്ന ടെസ്റ്റ് ബാറ്റ്സ്മാനായി പോണ്ടിംഗ് മാറി. ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിലൊരാളായി ഇദ്ദേഹം വിലയിരുത്തപ്പെടുന്നു.
168 ടെസ്റ്റ് മത്സരങ്ങളും 375 ഏകദിന മത്സരങ്ങളും കളിച്ച ഇദ്ദേഹം തന്നെയാണ് ടെസ്റ്റിലും ഏകദിനത്തിലും ഓസ്ട്രേലിയയുടെ എക്കാലത്തേയും ഉയര്‍ന്ന റണ്‍ വേട്ടക്കാരന്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 13,000 റണ്‍സിലധികം നേടുന്ന 3 കളിക്കാരിലൊരാണ് പോണ്ടിംഗ്.
വിജയങ്ങളുടെ കണക്കുകളില്‍ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. 2012 നവംബര്‍ 29ന് പോണ്ടിംഗ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. സൗത്താഫ്രിക്കയ്ക്കെതിരെയുള്ള പെര്‍ത്ത് ടെസ്റ്റിന്റെ തലേ ദിവസമായിരുന്നു പ്രഖ്യാപനം. അദ്ദേഹത്തിന്റെ 168ആമത്തെ ടെസ്റ്റ് മത്സരമായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക