നടൻ പ്രഭാസിന്റെ ഹൈദരാബാദിലുള്ള ഗസ്റ്റ് ഹൗസ് സർക്കാർ കണ്ടുകെട്ടി. പ്രഭാസിന്റെ വീട് നിർമ്മിച്ചിരിക്കുന്നത് സർക്കാർ ഭൂമിയിലാണെന്ന് കാണിച്ച് റവന്യൂ വകുപ്പിന്റേതാണ് നടപടി. ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
പ്രദേശത്തെ 84.3 ഏക്കറോളം വരുന്ന വസ്തുവിലെ അനധികൃത നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നടപടികള്‍ തുടങ്ങിയിരുന്നു. ഇതിനെതിരെ നിര്‍മാണം നടത്തിയ എല്ലാവരും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മൂന്ന് മാസം മുമ്പ് ഈ ഭൂമി സര്‍ക്കാറിന്റെ അധീനതയിലുള്ളതാണെന്ന് സുപ്രിംകോടതി വിധിച്ചു. ഇതോടെയാണ് തുടര്‍ നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ട് പോയത്. പ്രഭാസിന്റെ ഗസ്റ്റ് ഹൗസും ഈ പ്രദേശത്തോട് ചേര്‍ന്നാണെന്നാണ് റവന്യു വകുപ്പിന്റെ വാദം.
അനധികൃത നിര്‍മാണങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രഭാസിന്റെ വീട്ടിലെത്തിയ റവന്യൂ സംഘം വീട് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. അകത്തേക്ക് കടക്കാന്‍ ശ്രമം നടത്തിയെങ്കിലും ആരേയും കാണാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നോട്ടീസ് പതിച്ച് വീട് സീല്‍ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക