‘ബിസിസിഐ എനിക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീതിയുക്തമല്ല. എനിക്ക് എന്റെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്കൂള്‍ ഗ്രൗണ്ടില്‍പ്പോലും പോകാനുള്ള അനുമതിയില്ല. കോടതിയില്‍നിന്നു ക്ലീന്‍ചിറ്റ് ലഭിച്ചിട്ടും ഇനിയും കാത്തിരിക്കേണ്ട ഗതികേടിലാണ് ഞാന്‍.
എന്റെ ജീവിതത്തിലെ വിലപ്പെട്ട 6 വര്‍ഷങ്ങളാണ് എനിക്ക് നഷ്ടമായത്. എന്നെ വിശ്വസിക്കൂ. ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്ന പലരും മാച്ചു ഫിക്സിങ് നടത്തിയ കുറ്റവാളികളാണ്. പക്ഷേ അവരൊക്കെ ഇപ്പോഴും നിര്‍ബാധം കളിക്കുമ്പോൾ തീര്‍ത്തും നിരപരാധിയായ എനിക്ക് ദുഃഖം തോന്നുന്നു.’
ഹിന്ദി ചാനലായ കളേഴ്സില് നടന്നുവന്ന ബിഗ് ബോസില്‍ രണ്ടാം സ്ഥാനക്കാരനായ ശ്രീശാന്ത് മുംബൈയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ക്രിക്കറ്റ് എനിക്ക് പ്രാണവായുവാണ്. രാജ്യത്തിനുവേണ്ടി ജേഴ്സിയണിയുക എന്നതില്‍പ്പരം അഭിമാനം തരുന്ന മറ്റൊന്നില്ല. തനിക്കു നീതിലഭിക്കുമെന്നും രാജ്യത്തിനുവേണ്ടി ഇനിയും കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക