വടക്കന്‍ അഫ്ഗാന് നഗരമായ കുണ്ടുസില്‍ യുഎസ് വ്യോമാക്രമണത്തില്‍ 10 കുട്ടികളടക്കം 13 പേര് കൊല്ലപ്പെട്ടതായി യുഎന്‍. വെള്ളയാഴ്ച അര്‍ധരാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമാണ് ആക്രമണം നടന്നത്. താലിബാനെതിരെയുള്ള അഫ്ഗാന് — യുഎസ് സൈന്യത്തിന്റെ യുദ്ധമെന്ന പേരിലാണ് ആക്രമണം നടത്തിയത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് പലായനം ചെയ്ത കുടുംബത്തിലെ കുട്ടികളാണ് കൊല്ലപ്പെട്ടത്.
2018ല്‍ ഇത്തരത്തില്‍ 500 പേര് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടെന്നും യുഎന്‍ പറഞ്ഞു. 2014 നുശേഷം വ്യോമാക്രമണത്തിലുള്ള കുട്ടികളുടെ മരണവും വര്‍ധിച്ചു. കഴിഞ്ഞ ദിവസം താലിബാന് സാന്ഗിനില് നടത്തിയ ആക്രമണത്തില്‍ 48 അഫ്ഗാന് സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക