എം. എസ്. ധോണി മഹാനായ ഒരു കളിക്കാരനാണെന്നു സ്വാര്ഥതാത്പര്യങ്ങളൊന്നുമില്ലാതെ എപ്പോഴും ഇന്ത്യയ്ക്കായി കളിക്കുന്ന താരമാണെന്ന് വെളിപ്പെടുത്തി മുന്‍ ബി.സി.സി.ഐ സെക്രട്ടറിയും ദേശീയ സെലക്ടറുമായ സഞ്ജയ് ജഗ്ദലെ.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെന്ന നിലയില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ എം. എസ്. ധോണക്കൊത്ത ഒരു പകരക്കാരനില്ലെന്നും സഞ്ജയ് ജഗ്ദലെ പറഞ്ഞു. ടീമിന്റെ ആവശ്യമനുസരിച്ചാണ് ലോകകപ്പില്‍ ധോണി കളിച്ചത്. അതേ രീതിയില്‍ തന്നെയാണ് അദ്ദേഹം സെമിയിലും ബാറ്റ് ചെയ്തത്.
പക്ഷേ നിര്‍ണായക സമയത്ത് നിര്‍ഭാഗ്യകരമായി അദ്ദേഹം റണ്ണൗട്ടാകുകയായിരുന്നു. 38-കാരനായ ഒരു താരം അദ്ദേഹത്തിന്റെ ആദ്യ കാലത്ത് കളിച്ച അതേ കരുത്തോടെ ഇപ്പോഴും കളിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സഞ്ജയ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക