സൗജന്യമായി ചിത്രങ്ങളും വീഡിയോകളും പങ്കു വെക്കുന്നന്നതിനായി 2010 ഒക്ടോബറിൽ പുറത്തിറങ്ങിയ ഒരു സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്സൈറ്റാണ് ഇൻസ്റ്റാഗ്രാം. ഉപയോക്താക്കൾക്ക് ഫോട്ടോ എടുക്കുന്നതിനും, ആവശ്യമായ ഡിജിറ്റൽ മാറ്റങ്ങൾ വരുത്തുന്നതിനും, ഇൻസ്റ്റാഗ്രാമിന്റേതടക്കമുള്ള നിരവധി സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലേക്ക് അപ്ലോഡ് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കുന്നുണ്ട്.
സുരക്ഷാവീഴ്ചയുണ്ടായതിനെ തുടര്‍ന്ന് ചില ഉപയോക്താക്കളുടെ പാസ്വേഡുകള് പരസ്യമായതായി ഇന്സ്റ്റാഗ്രാംമിൽ . ഈ വിവരം ബന്ധപ്പെട്ട ഉപയോക്താക്കളെ ഇന്‍സ്റ്റഗ്രാം അറിയിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാം തന്നെയാണ് ഈ പ്രശ്നം കണ്ടെത്തിയതെന്നും വളരെ കുറച്ചാളുകളെ മാത്രമേ പ്രശ്നം ബാധിച്ചിട്ടുള്ളൂ എന്നും ഇന്‍സ്റ്റഗ്രാം വക്താവ് വ്യക്തമാക്കിയിരുന്നു.
ജിഡിപിആര്‍ നിയമം നിര്‍ദേശിച്ചതനുസരിച്ച് ഉപയോക്താക്കളുടെ വിവരങ്ങളെല്ലാം ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇന്‍സ്റ്റഗ്രാം ഏപ്രിലില്‍ അവതരിപ്പിച്ച ഫീച്ചറിലുണ്ടായ തകരാറാണ് പ്രശ്നത്തിന് കാരണം. ഇന്‍സ്റ്റഗ്രാമിലെ ഡൗണ്‍ലോഡ് യുവര്‍ ഡാറ്റ ടൂള്‍ ഉപയോഗിച്ചവരുടെ പാസ്വേഡുകള് അവരുടെ വെബ് ബ്രൗസറില്‍ തന്നെ പ്രത്യക്ഷപ്പെടുകയാണുണ്ടായത്.
പാസ്വേഡുകള് മാറ്റങ്ങളൊന്നും വരുത്താതെ അതുപോലെ തന്നെ ശേഖരിച്ചാല്‍ മാത്രമേ ഇങ്ങനെ ഒരു പ്രശ്നമുണ്ടാവുകയുള്ളു എന്ന് ഒരു ഐടി സുരക്ഷാ വിദഗ്ദന് അഭിപ്രായപ്പെട്ടു. ഉപയോക്താക്കള്‍ നല്കുന്ന പാസ്വേഡുകള് അതുപോലെ തന്നെയാണ് ഇന്‍സ്റ്റഗ്രാം സൂക്ഷിക്കുന്നതെങ്കില്‍ അത് വലിയ സുരക്ഷാവീഴ്ചയാണെന്നും നിരീക്ഷിക്കപ്പെടുന്നു. എന്നാല്‍ ഈ വാദത്തെ അന്ന് ഇന്‍സ്റ്റഗ്രാം തള്ളി.
ഈ പ്രശ്നം പരിഹരിച്ചുവെന്നും പാസ്വേഡുകള് ഇനി പരസ്യമാവില്ലെന്നും ഇന്‍സ്റ്റഗ്രാം പറഞ്ഞു. ഉപയോക്താക്കളോട് പാസ്വേഡുകള് മാറ്റണമെന്നും ഇൻസ്റ്റാഗ്രാം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
എന്നാൽ ഇത്രയൊക്കെ നടന്നിട്ടും സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയ തമിഴ്നാട് സ്വദേശിക്ക് 20 ലക്ഷം രൂപ ഇൻസ്റ്റാഗ്രാം സമ്മാനം നൽകി. വ്യക്തികളുടെ അനുവാദമില്ലാതെ പാസ്വേഡ് ഹാക്ക് ചെയ്യുന്നതിലൂടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യതയാണ് ഇതോടെ പരിഹരിക്കപ്പെട്ടത്. ചൈന്നൈയില്‍ താമസിക്കുന്ന സുരക്ഷാ ഗവേഷകനായ ലക്ഷ്മണ് മുത്തയ്യയാണ് പിഴവ് ചൂണ്ടിക്കാട്ടിയത്.
ഇന്‍സ്റ്റാഗ്രാമിലെ തകരാര്‍ കണ്ടെത്തിയതിന് 30,000 യുഎസ് ഡോളര്‍ അതായത് 20,64,645 രൂപയാണ് ലക്ഷ്മണ് മുത്തയ്യക്ക് ഇന്‍സ്റ്റാഗ്രാം അധികൃതര്‍ പ്രതിഫലമായി നല്‍കിയത്. പാസ്വേഡ് റീസെറ്റ് ചെയ്യുമ്പോള്‍ ആവശ്യപ്പെടുന്ന റിക്കവറി കോഡ് ഉപയോഗിച്ച് അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള സാധ്യതയാണ് ഇതോടെ പരിഹരിക്കപ്പെട്ടത്. സുരക്ഷാ വീഴ്ച മുത്തയ്യ ഫേസ്ബുക്കിന്റെ സുരക്ഷാ സംഘത്തെ അറിയിക്കുകയായിരുന്നു. ഫേസ്ബുക്ക് ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായി ഇതിന് മുമ്പും ഇത്തരം സുരക്ഷാപ്രശ്നങ്ങളും സാങ്കേതിക തകരാറും മുത്തയ്യ ഫേസ്ബുക്കിനെ അറിയിച്ചിട്ടുണ്ട്.
ഉപയോക്താക്കളുടെ അറിവോടെയല്ലാതെ പാസ്വേഡ് റീസെറ്റ് സന്ദേശമോ അക്കൗണ്ട് റിക്കവറി കോഡോ എസ്എംഎസ് സന്ദേശമായി ലഭിക്കുകയാണെങ്കില്‍ അതിന് പിന്നില്‍ ഹാക്കര്‍മാരാണ് എന്ന് ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ മനസ്സിലാക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ വിവരം ഉടന്‍ തന്നെ ഇന്‍സ്റ്റാഗ്രാമിനെ അറിയിക്കേണ്ടതാണ്. പരിഹാരമാര്‍ഗങ്ങള്‍ ഇന്‍സ്റ്റാഗ്രാം നിര്‍ദ്ദേശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക