കേരളത്തിലെ യൂത്ത് കോൺഗ്രസ് ഭാരവാഹി പട്ടികയ്ക്ക് ഇന്ന് അംഗീകാരമായേക്കും. ഭാരവാഹികളെ നിശ്ചയിച്ചിട്ടുള്ളവരിൽ ചിലർ പ്രായ പരിധി കഴിഞ്ഞെന്ന ആക്ഷേപങ്ങൾ നിലനിൽക്കെ അഖിലേന്ത്യാ കമ്മിറ്റിയുടെ നിലപാട് നിർണായകമാകും.
ഒന്നര വർഷം നീണ്ട നടപടി ക്രമങ്ങൾക്കൊടുവിലാണ് ഭാരവാഹി പട്ടികയ്ക്ക് രൂപമാകുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു അംഗത്വ ക്യാമ്പയിൻ നടത്തിയെങ്കിലും അംഗത്വ പട്ടികയുടെ കാലാവധി ജനുവരിയിൽ തീർന്നു.
ഇതോടെയാണ് സമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിച്ചത്. ഷാഫി പറമ്പിൽ എം എൽ എ പ്രെസിഡന്റും കെ. ശബരിനാഥൻ വൈസ് പ്രെസിഡന്റുമായ പട്ടികയിൽ 14 ജില്ലാ പ്രെസിഡന്റുമാരുടെയും 140 ബ്ലോക്ക് പ്രെസിഡന്റുമാരുടെയും പേരുകളുണ്ട്.
35 വയസ്സാണ് പ്രായ പരിധിയെന്നും ഇത് കഴിഞ്ഞ ചിലർ ഭാരവാഹി പട്ടികയിൽ ഉണ്ടെന്നുമാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. ഭരണഘടനാ അനുസരിച്ചേ പുനഃ സംഘടന പാടൊള്ളു എന്ന് ആലുവ മുൻസിഫ് കൊടുത്തിയുടെ വിധി ഉണ്ടെന്നും മറിച്ചായാൽ കോടതിയെ സമീപിക്കുമെന്നാണ് ഇവരുടെ നിലപട്.
നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്ഷം മാത്രം ബാക്കി നിൽക്കെ എം എൽ എ മാറി പാർട്ടി ഭാരവാഹികൾ ആകുന്നത് തിരിച്ചടി ഉണ്ടാക്കുമെന്ന് കെ. മുരളീധരൻ ആവർത്തിച്ചു.
ഒരാൾക്ക് ഒരു പദവി തത്വം യൂത്ത് കോൺഗ്രസ് പുനഃ സംഘടനയിൽ പാലിക്കേണ്ടന്ന് എ ഐ ഗ്രൂപ്പുകൾ നേരത്തെ ധാരണയിൽ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക