കൂടത്തായി കൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട് ജോളിയുടെ ഭര്‍ത്താവ് പൊന്നാമറ്റം ഷാജു, പിതാവ് സക്കറിയ മാസ്റ്റര്‍, ജോളിയുടെ സുഹൃത്ത് ഇമ്ബിച്ചിമോയി എന്നിവരെ തത്ക്കാലം പ്രതിചേര്ക്കില്ലെന്നു സൂചന. ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിലും ഇവരെ ഇതുവരേയും പ്രതിചേര്‍ത്തിട്ടില്ല.
കുറ്റപത്രം സമര്‍പ്പിച്ച റോയ്തോമസ് കേസിലും ഇവര്‍ പ്രതിയല്ല. സിലി,ആല്ഫൈന് കേസുകളില്‍ ഷാജുവിനും സക്കറിയയ്ക്കുമെതിരേ സാഹചര്യതെളിവുകള്‍ നിലനില്‍ക്കുണ്ടെങ്കിലും ശാസ്ത്രീയമായ തെളിവുകളില്ലാത്തതിനാല്‍ പ്രതിചേര്‍ക്കേണ്ടെന്ന് അന്വേഷണസംഘം തീരുമാനിച്ചതായി അറിയുന്നു.
ഇരുവര്‍ക്കും കുറ്റകൃത്യങ്ങളില്‍ നേരിട്ട് പങ്കുള്ളതായി ഇതുവരേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം കുറ്റകൃത്യം നടത്തിയ ജോളിയ്ക്ക് വേണ്ട സഹായം ചെയ്തു നല്‍കിയിട്ടുണ്ട്. ഇതിനുള്ള തെളുവകള്‍ അന്വേഷണസംഘത്തിന് ലഭിച്ചുവെങ്കിലും കേസില്‍ പ്രതിചേര്‍ക്കേണ്ടതില്ലെന്നാണ് നിയമോപദേശം ലഭിച്ചത്. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കേണ്ടതിനാല്‍ ഇവരെ സാക്ഷികളാക്കിയാവും മറ്റുകേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക