മരട്: മരടിലെ അവസാനത്തെ ഫ്ലാറ്റായ ഗോൾഡൻ കായലോരവും പൊളിച്ചതോടെ ഒരു നിയമം നടപ്പിലാക്കിയിരുന്നു. 15 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് ഫ്ലാറ്റ് തകർത്തത്. അര മിനിറ്റ് വൈകിയാണ് ആദ്യ സൈറൺ മുഴങ്ങിയത്. അവസാന സുരക്ഷാ പ്രക്രിയകൾ കൊണ്ടാണ് സമയ താമസം ഉണ്ടായതു.
കെട്ടിടത്തിന് സമീപത്തുള്ള അംഗനവാടിക്ക് അപടകം ഒന്നും തന്നെ സംഭവിച്ചിട്ടില്ല. എഡിഫൈസ് തീരുമാനിച്ച പ്ലാൻ പോലെ നാലാമത്തെ ഫ്ലാറ്റും വിജയകരമായി തന്നെ പൊളിച്ചു മാറ്റാൻ സാധിച്ചു. ആദ്യ സ്ഫോടനത്തിൽ തകർന്നത് ദേശീയപാതയ്ക്ക് അഭിമുഖം നിക്കുന്ന ഫ്ലാറ്റിന്റെ ഒരു ഭാഗവും രണ്ടാമത്തെ ഭാഗം മറു വശത്തേക്കുമാണ് വീണത്.
ഗോൾഡൻ കായലോരത്തിന്റെ ആകംഭിത്തികൾ എല്ലാം തന്നെ മുൻപ് മാറ്റിയിരുന്നു. ഫ്ലാറ്റിനു വലിയ ബലം ഉണ്ടായിരുന്നില്ല. അതുകൊണ്ടു എല്ലാ നിലകളിലും സ്ഫോടക വസ്തുക്കൾ സ്ഥപിച്ചിട്ടില്ലായിരുന്നു. 40 അപ്പാർട്മെന്റുകളാണ് ഗോൾഡൻ കായലോരത്ത് ഉണ്ടായിരുന്നത്.
പൊയിൽക്കുന്നതിൽ ഏറ്റവും ചെലവ് കുറച്ചാണ് എഡിഫൈസ് സർക്കാരിന് വേണ്ടി കെട്ടിടങ്ങൾ പൊളിച്ചു കൊടുക്കുന്നത്. ഗോൾഡൻ കായലോരത്തെ പൊളിക്കുന്നതിനു വേണ്ടി 21 ലക്ഷം മാത്രമാണ് നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക