ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി വേണമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. സാക്ഷിയായ കന്യാസ്ത്രീക്ക് മേൽ ഫ്രാങ്കോയുടെ സമ്മർദമുണ്ടായിരുന്നു. കേസെടുക്കാൻ പൊലീസ് തയാറായിരുന്നുവെങ്കിലും കന്യാസ്ത്രീ വിസമ്മതിച്ചു.
മൊഴി നൽകാൻ നിരവധി പേർ തയാറാണെങ്കിലും പരാതി നൽകാത്തത് സഭ പിന്തുണക്കാത്തതിനാലാണെന്നും കന്യാസ്ത്രീകൾ വ്യക്തമാക്കി. ഫ്രാങ്കോ ഇപ്പോഴും ബിഷപ് പദവിയിലാണ് ഇരിക്കുന്നത്.
പദവിയിൽ നിന്ന് മാറ്റപ്പെടുകയോ സസ്പെൻഷൻ നൽകപ്പെടുകയോ ചെയ്തിട്ടില്ലെന്നും കന്യാസ്ത്രീകൾ പറഞ്ഞു.
അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തലിന് സാധ്യതയുണ്ടെന്നും പുതിയ വെളിപ്പെടുത്തൽ അതിന് തെളിവാണ് എന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.
നീതി വൈകരുതെന്നും ഫ്രാങ്കോക്കെതിരെ മൊഴി നൽകിയവർ സമ്മർദത്തിലാണെന്നും സിസ്റ്റർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക