എണ്‍പതുകളില്‍ അച്ഛന് ഒരു മുന്‍നിര നായകനായിരുന്നിട്ടും വരലക്ഷ്മി ശരത്കുമാര് തമിഴ് സിനിമയില്‍ തന്റേതായ വഴിയൊരുക്കി, ധീരവും ശക്തവുമായ വേഷങ്ങള്‍ ചെയ്ത് നടിയെന്ന നിലയില്‍ സ്വയം ഒരു പേര് ഉണ്ടാക്കി.
ഇപ്പോള്‍ തനിക്ക് സംഭവിച്ച കാസ്റ്റിങ് കൗച്ചിനെപറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി. വേഷങ്ങള്‍ക്കായി കാസ്റ്റിംഗ് കൗച്ചില്‍ ഏര്‍പ്പെടാന്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഞെട്ടിക്കുന്ന കോളുകള്‍ തനിക്ക് അനുഭവപ്പെട്ടുവെന്ന് അടുത്തിടെ ടെലിവിഷന്‍ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി.
പ്രശസ്ത നടനും രാഷ്ട്രീയക്കാരനുമായ ശരത്കുമാറിന്റെ മകളാണെന്ന് അറിഞ്ഞിട്ടും തന്നോട് ഇത്തരത്തില്‍ സംസാരിച്ചിട്ടുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി. സംവിധായകര്‍, നിര്‍മ്മാതാക്കള്‍, നായകന്മാര് എന്നിവരോടൊപ്പം ഉറങ്ങാന്‍ ആവശ്യപ്പെടാന്‍ ധൈര്യമുണ്ടെന്ന് വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ഇതിലൊന്നും പതറാതെ ഇപ്പോള്‍ 25 സിനിമകള്‍ പൂര്‍ത്തിയാക്കിയതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.കാസ്റ്റിംഗ് കൗച്ചില്‍ ഏര്‍പ്പെടുന്നതിന് ശേഷം അതിനെക്കുറിച്ച് പരാതിപ്പെടുന്നതിനേക്കാളും നല്ലത് വേണ്ടെന്ന് പറഞ്ഞ് പുറത്തുകടക്കുകയാണ് ചെയ്യേണ്ടതെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക