കോട്ടയം: കൊറോണയുടെ പേരില്‍ അവിടെയും ഇവിടെയും കേള്‍ക്കുന്ന സന്ദേശങ്ങള്‍ വാട്സ് ആപ്പ് വഴിയോ മറ്റ് സോഷ്യല്‍ മീഡിയകള്‍ വഴിയോ ഷെയര്‍ ചെയ്യരുത്. ആരോഗ്യ വകുപ്പ് ഔദ്യോഗികമായി പറയാതെ കൊറോണ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രഖ്യാപിക്കാന്‍ പാടില്ല. ഇങ്ങനെ വ്യാജ വാര്‍ത്തയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ മിക്കവരും പേര് വാട്സ് അപ്പ് സന്ദേശങ്ങളില്‍ ഷെയര്‍ ചെയ്തവരാണ്. അതിനാല്‍ വാട്സ് ആപ്പില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യും മുന്നേ ആലോചിക്കുക. ആരോഗ്യ വകുപ്പിന്റേ അറയിപ്പ് ആണെങ്കില്‍ മാത്രമേ ഷെയര്‍ ചെയ്യാവു. ഇല്ലെങ്കില്‍ പൊലീസിന്റെ പിടിവീഴും.
ഇന്നലെ വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തതിന്റെ പേരില്‍ പിടിവീണത് കോട്ടയം മീനടത്തുകൊറോണ കണ്ടെത്തിയ മധ്യവയസ്ക്കനാണ്. ഇ മേഖലയില്‍ കൊറോണ വൈറസ് ബാധയുണ്ടെന്ന വ്യാജസന്ദേശം വാട്സാപ്പില്‍ പോസ്റ്റുചെയ്തയാളെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. പാമ്ബാടി വട്ടമലപ്പടി കുളത്തുംകുഴിയില്‍ നിസാറി(46)നെയാണ് കളക്ടറുടെ നിര്‍ദേശപ്രകാരം അറസ്റ്റുചെയ്തത്. വ്യാജസന്ദേശത്തിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ ഭീതിപരത്താന്‍ ശ്രമിച്ചതിനാണു നടപടി. ഇയാളെ പിന്നീട് ജാമ്യത്തില്‍വിട്ടു.
ആരോഗ്യവകുപ്പില്‍നിന്നു ലഭിച്ച വിവരം എന്ന രീതിയിലാണ് വാട്സാപ്പില്‍ വോയ്സ് മെസേജ് പോസ്റ്റുചെയ്തത്. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരങ്ങളും വ്യാജസന്ദേശങ്ങളും പ്രചരിപ്പിക്കുന്നവരുടെപേരില് കര്‍ശന നടപടി തുടരുമെന്ന് കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. ചിലരുടെ പേരെടുത്ത് പറഞ്ഞ് ‘ഇവരെ സൂക്ഷിക്കണം’ എന്ന തരത്തില്‍ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നുണ്ട്. ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും നുണ പ്രചാരണമുണ്ട്. വിദേശത്തു നിന്ന് എത്തിയവരുടെ വിവരങ്ങള്‍ നാട്ടുകാര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കുന്നുണ്ട്.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതിനാല്‍ വാട്സ് ആപ്പില്‍ ലഭിക്കുന്ന സന്ദേശം ഷെ.ര്‍ ചെയ്യുന്തിന് മുന്നേ ആലോചിക്കുക. അത് ആരോഗ്യ വകുപ്പിന്റെതാണെന്ന് ഉറപ്പ് വരുത്തുക. വ്യാജ വാര്‍ത്തയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ മിക്കവരും പേര് വാട്സ്അപ്പ് സന്ദേശങ്ങളില്‍ ഷെയര്‍ ചെയ്തവരാണ്. അതിനാല്‍ നാട്ടുകാര്‍ക്ക് പരിഭ്രാന്തിയുണ്ടാക്കും വിധമുള്ള വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക