ബി.ജെ.പിയില്‍ ചേരാനായത് തന്റെ ഭാഗ്യമെന്ന് പ്രതികരിച്ച് കോണ്‍ഗ്രസില്‍നിന്നും രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യ. ബി.ജെ.പിക്ക് വേണ്ടി അഹോരാത്രം ജോലിചെയ്യുമെന്നും സിന്ധ്യ പറഞ്ഞു.
‘ബി.ജെ.പിയില്‍ ചേരാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഈ പാര്‍ട്ടിയുടെ വാതില്‍ എനിക്ക് മുന്നില്‍ തുറന്നിടുകയായിരുന്നു’, സിന്ധ്യ പറഞ്ഞു.
തന്റെ കഠിനാധ്വാനം മാത്രമാണ് ഇവക്ക് മറുപടിയായി തിരിച്ചുകൊടുക്കാനുള്ളൂ എന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു.
ജ്യോതിരാദിത്യ സിന്ധ്യയുടെ ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റത്തിപ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. സിന്ധ്യ പ്രത്യയശാസ്ത്രം മറന്ന് രാഷ്ട്രീയഭാവി നോക്കിയതാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക