കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിക്കുന്ന സാഹചര്യത്തിൽ ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങാതിരിക്കാൻ 800 സിംഹങ്ങളെ റഷ്യൻ സർക്കാർ തെരുവുകളിൽ ഇറക്കിവിട്ടു എന്ന വാർത്ത ചിത്രം ഉൾപ്പെടെ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.
എന്നാൽ ഈ വാർത്ത വ്യാജമാണെന്നാണ് ഇന്ത്യ ടുഡെ ആൻ്റി ഫേക്ക് ന്യൂസ് വാർ റൂമിന്റെ കണ്ടെത്തൽ.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോകമെമ്പാടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും പുറത്തിറങ്ങരുത് എന്നും വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിലാണ് ആളുകൾ പുറത്തിറങ്ങാതിരിക്കാനായി റഷ്യൻ സർക്കാർ 800 സിംഹങ്ങളെ തെരുവിലിറക്കിയതായി വ്യാജ വാർത്ത വന്നത്. ലക്ഷകണക്കിന് ആളുകളാണ് നിമിഷ നേരം കൊണ്ട് ഈ വ്യാജ വാർത്ത സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. വാർത്ത പ്രചരിച്ചതോടെയാണ് ഇതിന്റെ സത്യാവസ്ഥയുമായി ഇന്ത്യ ടുഡെ രംഗത്ത് വന്നത്.
ഈ വ്യാജ പ്രചാരണത്തില്‍ ഉപയോഗിച്ചിട്ടുള്ള സിംഹത്തിന്റെ ചിത്രം ഒറിജിനല്‍ ആണ്. എന്നാൽ
റഷ്യയില്‍ അല്ലെന്ന് മാത്രം. 2016 ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും എടുത്ത ചിത്രമാണിതെന്നും ഗൂഗിൾ റിവേഴ്സ് ഇമേജിന്റെ സാഹായത്തോടെ കണ്ടെത്തിയതായും ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക