കൊച്ചി: പതിനേഴുകാരി തീകൊളുത്തി ആത്മഹത്യ ചെയ്തത് അയല്‍വാസിയായ യുവാവിന്റെ ക്രൂരമായ മാനസിക പീഡനം മൂലം. കങ്ങരപ്പടി പല്ലാങ്ങാട്ട് വീട്ടില്‍ സാബുവിന്റെയും സിനിയുടെയും മകള്‍ ഗോപികയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം സിബിയുടെ നിരന്തരമായ ശല്യപ്പെടുത്തലും ദേഹോപദ്രവവുമാണ് എന്ന് ബന്ധുക്കള്‍ പറയുന്നു.
ഗോപികയുടെ പിന്നാലെ പ്രണയാഭ്യര്‍ത്ഥനയുമായി നടന്ന ഇയാളെ അവഗണിച്ചതിനാല്‍ കടുത്ത പകയുണ്ടായിരുന്നു. അതിനാല്‍ മിക്കപ്പോഴും ഇയാള്‍ ഗോപികയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാരണത്താലാണ് ഗോപിക ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഗോപിക ആത്മഹത്യക്ക് ശ്രമിച്ച ദിവസം രാവിലെ പരീക്ഷയ്ക്ക് പോകുന്നതിനിടയില്‍ വഴിയില്‍ വച്ച് സിബി തടയുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു. പരീക്ഷാ പേപ്പര്‍ വലിച്ചു കീറിയെറിയുകയും മറ്റും ചെയ്യുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. ഇക്കാര്യം ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയുടെ പിതാവിനോട് പറഞ്ഞു. പിതാവാണ് ഈ വിവരം ഗോപികയുടെ മാതാവിനോട് പറഞ്ഞത്.
കാഞ്ഞങ്ങാട് സ്വദേശിയായ സിബി വാടകയ്ക്കാണ് പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിച്ചിരുന്നത്. വാടക വീടിന്റെ ഉടമ ഗോപികയുടെ വീടുമായി അടുത്ത സൗഹൃദമുള്ളയാളാണ്. അതിനാല്‍ ഇയാളെ പറ്റി പരാതി പറയാന്‍ മാതാവ് സിനി വാടക വീടിന്റെ ഉടമയെ കാണാനായി പുറത്തേക്കിറങ്ങി. ഈ സമയമാണ് ഗോപിക വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദോഹത്തൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തീയണച്ച് കളമശേരി ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് കോവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയതു കൊണ്ട് തിങ്കളാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയില്‍ തുടരുമ്ബോഴാണ് ബുധനാഴ്ച രാത്രി 9 മണിയോടെ ഗോപിക മരണത്തിന് കീഴടങ്ങിയത്.
സംഭവം നടന്ന ദിവസം തന്നെ സിബിയെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുക്കുമ്ബോള്‍ ലഹരി ഉപയോഗിച്ചതിനെതുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. സ്വകാര്യ ബസിലെ തൊഴിലാളിയായ ഇയാള്‍ ലഹരിക്കടിമയാണ്.
ഇയാള്‍ വീണ്ടും തന്നെ ഉപദ്രവിക്കുമെന്ന് പേടിച്ചിട്ടാവാം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ സംസ്ക്കരിച്ചു. നാലു വയസുകാരനായ ഗോവിന്ദ് സഹോദരനാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക